രാജ്യാന്തര സമുദ്ര വാണിജ്യ മേഖലയുടെ സുവർണകവാടം മലർക്കെ തുറന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഇനി രാഷ്ട്രത്തിന് സ്വന്തം. വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് ഇങ്ങനെ ഉറപ്പുനൽകി. ഹെലികോപ്റ്റര്‍ മാര്‍ഗം വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്‍ററും ബെര്‍ത്തും നടന്ന് കണ്ടു. മലയാളത്തില്‍ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാനായതില്‍ സന്തോഷമെന്ന് പറഞ്ഞു. വിഴിഞ്ഞം സാമ്പത്തികസ്ഥിരത നല്‍കുമെന്നും പുതുകാലത്തിന്റെ വികസന മാതൃകയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനി നാടിന്റെ പണം പുറത്തേക്ക് പോകുന്നത് ഒഴിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമുക്ക് ഒരുമിച്ച് വികസിത കേരളം പടുത്തുയര്‍ത്താമെന്ന് പറഞ്ഞാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.