മാവേലിക്കര പുന്നമ്മൂട്ടിലെ ആളുകള്‍ക്ക് ഉറക്കമില്ലാരാത്രിയായിരുന്നു ഇന്നലെ. ആറുവയസ്സുള്ള മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയെന്ന വാര്‍ത്ത പരന്നത് ബുധനാഴ്ച രാത്രി ഏഴരയോടെയാണ്. പുന്നമ്മൂട്ടുള്ള ആനക്കൂട്ടില്‍ വീട്ടില്‍ നക്ഷത്രയെന്ന ആറുവയസ്സുകാരിയെ പിതാവ് ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്ന കുഞ്ഞു രണ്ടുചെരിപ്പുകള്‍, മടയ്ക്കി വയ്ക്കാന്‍ മറന്ന കുട, കിലുങ്ങുന്ന കളിപ്പാട്ടം, ഒപ്പം തളം കെട്ടി നില്‍ക്കുന്ന രക്തവും. നൊമ്പരപ്പെടുത്തുന്ന കണ്ണീരോര്‍മകള്‍ ബാക്കിയാക്കിയാണ് നക്ഷത്ര അച്ഛന്‍റെ മഴുവിന് ഇരയായത്. മഹേഷും മകളും മാത്രമായിരുന്നു വീട്ടില്‍ താമസം. നക്ഷത്രയുെട നിലവിളി കേട്ട് സമീപത്ത് താമസിക്കുന്ന ശ്രീമഹേഷിന്‍റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോള്‍ വെട്ടേറ്റ് സിറ്റൗട്ടിലെ സോഫയില്‍ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ശ്രീമഹേഷ് അമ്മയെയും ആക്രമിച്ചു. കൈക്കും തലയ്ക്കും പരുക്കേറ്റ സുനന്ദ അയല്‍വക്കത്തെ വീട്ടിലേക്കോടി. പരുക്കേറ്റ സുനന്ദ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശ്രീമഹേഷിനെ പൊലീസെത്തി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
മുള്ളിക്കുളങ്ങര ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് നക്ഷത്ര. നക്ഷത്രയുടെ അമ്മ വിദ്യ ഒന്നരവര്‍ഷം മുമ്പ് ജീവനൊടുക്കിയിരുന്നു. കൊലപാതകത്തിന്‍റെ കാരണം പക്ഷേ ആര്‍ക്കും അറിയില്ല. ശ്രീമഹേഷിനെക്കുറിച്ച് അയല്‍ക്കാര്‍ക്കും വലിയ പരാതികളൊന്നും ഇല്ല. അങ്ങനെ പ്രശ്നക്കാരനായി ആര്‍ക്കും തോന്നിയിരുന്നില്ല. മകളെ എന്നും കാറില്‍ പുറത്തുകൊണ്ടുപോയി ഐസ്ക്രീം വാങ്ങിക്കൊടുക്കുന്ന ഒരച്ഛനെ കണ്ടേ അയല്‍ക്കാര്‍ക്ക് പരിചയമുള്ളു.
ആക്രമണത്തിന് ശേഷം ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. അടയാളങ്ങൾ അവശേഷിപ്പിച്ച് അവൾ മടങ്ങുമ്പോൾ ബാക്കിയാകുന്നത് കുറെ ചോദ്യങ്ങളാണ്. പ്രതി ലഹരി ഉപയോഗിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്.