ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തിലാകട്ടെ ഏകദേശം 22 ശതമാനം പേരിലും പ്രമേഹമുണ്ട്. പ്രമേഹ രോഗികള്‍ക്ക് കോവിഡ് വരാനും വന്നു കഴിഞ്ഞാല്‍ രോഗതീവ്രത കൂടാനും സാധ്യതയുണ്ട്.പ്രമേഹമില്ലാത്തവരില്‍ പോലും ഈ രോഗത്തിന്‍റെ ആരംഭം കുറിക്കാന്‍ കോവിഡിന് സാധിക്കുമെന്ന് ചില ഗവേഷകര്‍ കരുതുന്നു.
ഈ വിഷയമാണ് ഇന്നത്തെ ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയിരിക്കുന്നത് പത്തനംതിട്ട ചന്ദനപ്പള്ളി FHC യിലെ ഫാമിലി ഫിസിഷ്യന്‍ ഡോ.മൃദുല്‍ മുരളി കൃഷ്ണയാണ്. വിഡിയോ കാണാം.