ഹൈറേഞ്ചിറങ്ങിയ യുവതി; ജോളി: കട്ടപ്പന ടു കൂടത്തായി: വിഡിയോ

who-is-jolly
SHARE

കാല്‍നൂറ്റാണ്ട് മുമ്പ് ഹൈറേഞ്ചിറങ്ങിയ ഒരു യുവതി മാത്രമാണ് കട്ടപ്പനക്കാര്‍ക്ക് ജോളി.  ഇപ്പോള്‍ മലയോരത്ത്   സംസാരം ജോളിയെക്കുറിച്ച് മാത്രം...ജോളിയുടെ പഴയ കാലങ്ങള്‍ പറയാന്‍ ആര്‍ക്കും കാര്യമായി ഒന്നുമില്ല..അവിടേയും ഇവിടേയും പറഞ്ഞുകേള്‍ക്കുന്ന ജോളിയുടെ ഭൂതകാലം ചികഞ്ഞായിരുന്നു യാത്ര... എന്തുകൊണ്ട് ജോളി ലോകം ശ്രദ്ധിക്കപ്പെടുന്ന ഒരാളായി മാറിയെന്ന് കണ്ടെത്താന്‍. 

ജോളിയുടെ കുടുംബം താമസിക്കുന്ന വീട് അന്വേഷിച്ചു...കട്ടപ്പനയിലെ സമ്പന്നകുടുംബങ്ങളില്‍ ഒന്നാണ്ജോളിയുടേത്...പിതാവിനെ കണ്ട് അന്വേഷിച്ചാല്‍ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷ വീട്ടിലെത്തിയപ്പോള്‍ അവസാനിച്ചു.... 

സഹോദരനും തൊട്ടടുത്തുണ്ട് ഒരു മൂന്നുനിലവീട്...ജോളിയുടെ ആറുമക്കളും ജനിച്ചുവളര്‍ന്ന വീട് തേടിയായി അടുത്ത യാത്ര...വാഴക്കരയിലെ കാര്‍ഷികസമൃദ്ധി നിറഞ്ഞ മണ്ണിലൂടെ യാത്ര. 

തൊട്ടടുത്ത വീട്ടിലെ ചെറുപ്പക്കാരന്‍ പറഞ്ഞുതന്നു ജോളിയുടെ പഴയകാലത്തെക്കുറിച്ച് ...വിദ്യാഭ്യാസകാലഘട്ടത്തെക്കുറിച്ച് .... മോശമൊന്നും ആര്‍ക്കും പറയാനില്ലാത്ത ജോളി പിന്നെ എപ്പോഴാണ് ക്രൂരതയുടെ പര്യായമായ കൂടത്തായിയിലെ ജോളിയായി മാറിയതെന്ന ചോദ്യത്തിന് അപ്പോഴും ഉത്തരം കിട്ടിയില്ല...

കട്ടപ്പനയില‍െ മാന്ത്രീകനെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയതോടെ അതിനെക്കുറിച്ച് അന്വഷിച്ചു...കട്ടപ്പന നഗരത്തില്‍ തന്നെ താമസിക്കുന്ന കൃഷ്ണകുമാര്‍... ജോളിയേയോ റോയിയേയോ അറില്ലെന്ന് കൃഷ്ണകുമാര്‍ ആവര്‍ത്തിച്ചു..ഒരുപക്ഷേ അവര്‍ വന്നിട്ടുണ്ടാകാം...ഏലസ് ജപിച്ചുനല്‍കിയിട്ടുണ്ടാം..ഭസ്മം നല്‍കിയിട്ടുണ്ടാകാം.. അതിനപ്പുറം ഒന്നുമില്ല... 

 അപ്പോള്‍ വീടിന് ദോഷമുണ്ടെന്നും മരണങ്ങളുണ്ടാകുമെന്നും ജോളിയോട് പറഞ്ഞ മാന്ത്രീകനാര് എന്ന സംശയം ബാക്കിയാക്കി ഹൈറേഞ്ചിറങ്ങി..കൂടത്തായിയിലേക്ക് ....

പൊന്നാമറ്റം ഫാമിലിയിലേക്ക് ടോം തോമസിന്‍റേയും അന്നമ്മയുടേയും മരുമകളായി എത്തിയ ജോളി വളരെവേഗത്തില്‍ നാട്ടുകാരുടെ ബഹുമാനവും നേടിയെടുത്തു..കുടുംബക്കാരോടുള്ള സ്നേഹം സ്നേഹമുള്ള മരുമകളായി നിന്ന് നേടിയെടുത്ത ജോളി പതിയെ വീട്ടില്‍ നിന്ന് പുറത്തേക്ക് കടന്നു...സുഹൃദ്ബന്ധങ്ങള്‍ സ്ഥാപിച്ചു..ബൈക്കിലും കാറിലും കറങ്ങിനടന്ന് ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചു.. 

പൊന്നാമറ്റം തറവാടിന്‍റെ താക്കോല്‍സ്ഥാനം നേടിയെടുക്കാന്‍ പൊന്നമ്മയെ കൊലപ്പെടുത്താന്‍ തീരുമാനം..നീണ്ട പ്ലാനിങ്....സുഹൃത്തുക്കളുടെ സഹായം....അങ്ങനെ പൊന്നമ്മയെ ഇല്ലാതാക്കി പതിയെ ടോം തോമസിന്‍റെ ഇഷ്ടക്കാരിയായി മാറി ജോളി..അതിനിടെ റോയിയുമായി പലതുംപറഞ്ഞ് അകല്‍ച്ച കൂട്ടി....പതിയെ ആറുവര്‍ഷങ്ങളുടെ ഇടവേളയില്‍ ടോം മാത്യുവിനേയും കൊലപ്പെടുത്തിയ ജോളി വീട്ടിലെ ചുക്കാന്‍ ഏറ്റെടുത്തു..റോയിയെ കടത്തിവെട്ടി.....മൂന്നുവര്‍ഷത്തിനിടെ റോയിയേയും കൊലപ്പെടുത്തിയ ജോളി വീട് സ്വന്തമാക്കി. പിന്നീട് ജോളി ജീവിതം ആസ്വദിക്കുന്ന തിരക്കിലായി....

മാത്യുവും ഷാജുവിന്‍റെ ഭാര്യ സിലിയുടേയും കുഞ്ഞ് ആല്‍ഫൈന്‍റേയും മരണം ഇതിനിടിയില്‍ ജോളി ഉറപ്പാക്കി...ആരും ഒന്നും അറിഞ്ഞില്ല..നാട്ടുകാരുടെ മുന്നില്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടുണ്ടാക്കിയ  വേദനയില്‍ പൊള്ളിജീവിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചു...നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ പ്രിയപ്പെട്ടവരുടെ കല്ലറകളില്‍ എത്തി  സ്ഥിരമായി  പ്രാര്‍ഥിച്ചു... ഉള്ളില്‍ ചിരിച്ച് ....

കൂടത്തായി പള്ളിയുടെ സെമിത്തേരിയില്‍ തന്നെ മൂന്നുപേരെ അടക്കംചെയ്ത കുടുംബകല്ലറയില്‍ പോകുമ്പോള്‍ തൊട്ടടുത്ത് ജോളി തന്നെ വിഷം നല്‍കിയ കൊലപ്പെടുത്തിയ ബന്ധുമാത്യുവിന്‍റെ കുഴിമാടത്തിലും പ്രാര്‍ഥനനടത്തി..മക്കളേയും ബന്ധുക്കളേയും തെറ്റിദ്ധരിപ്പിക്കുന്നതിലും ജോളി വിജയിച്ചു... 

വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങുന്ന ജോളി  എന്‍ഐടിയുടെ വ്യാജതിരിച്ചറിയില്‍ കാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍  പ്രദര്‍ശിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു... എന്‍ ഐടിയിലെ പ്രൊഫസറുടെ ബഹുമാനവും സ്വന്തമാക്കിയ എന്‍ഐടിയിലും സന്ദര്‍ശകയായി...

എന്‍ഐടിയില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ബ്യൂട്ടിപാര്‍ലറിലേക്ക് ..സ്ഥിരമായി ബ്യൂട്ടിപാര്‍ലറില്‍ പോയിരുന്ന ജോളി അവിടെ ജോലിയായിരുന്നെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും പൊളിഞ്ഞു.. അണിഞ്ഞൊരുങ്ങി ആരേയും മയക്കുന്ന വസ്ത്രരീതിയുമായി ജോളി അങ്ങനെ പറന്നു നടന്നു...പലആളുകളേയും കൂടെ കൂട്ടി..

ജോളിയുടെ സൗഹൃദബന്ധങ്ങളുടെ  നിരകണ്ട് പൊലീസ് ഞെട്ടി..വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്ന ജോളി പതിവുസന്ദര്‍ശനസ്ഥലങ്ങളായ ബ്യൂട്ടിപാര്‍ലറും എന്‍ഐടി കാന്‍റീനും കഴിഞ്ഞാല്‍ പിന്നെ എവിടെ പോകുന്നു..ആരുടെ കൂടെ...ജോളിയുടെ ഫോണ്‍ വിളികള്‍ പരിശോധിച്ച് അന്വേഷണസംഘം വിളിച്ചത് ജില്ലക്ക് അകത്തും പുറത്തുമുള്ള ജോളിയുടെ പുരുഷസുഹൃത്തുക്കളിലേക്ക് ...

എന്‍ഐടിക്ക് സമീപത്ത് ജോളിക്കുണ്ടായിരുന്ന ഫ്ലാറ്റും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്..എന്തിനായിരുന്നു സ്വന്തം വീടുള്ള ജോളിക്ക് ഒരു ഫ്ലാറ്റ്...അവിടെ വന്നവര്‍ ആരെല്ലാം...എന്‍ഐടിയിലെ ബന്ധമുപയോഗിച്ച് പെണ്‍കുട്ടികള്‍‍ ഫ്ലാറ്റില്‍ എത്തിയിരുന്നോ ?ജോളിയുടെഫ്ലാറ്റുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ്  പൊലീസ്. ജോളിയെക്കുറിച്ച് പിതാവ് ജോസഫ്  ആദ്യഘട്ടത്തില്‍ പറഞ്ഞതിലൊന്നും പൊലീസ് വിശ്വസിക്കുന്നില്ല...

ജോളിയുടെ കുട്ടിക്കാലത്തെ വിശേഷങ്ങള്‍ തേടി പൊലീസ് കട്ടപ്പന കയറിയിറങ്ങുകയാണ്...ക്യാമ്പസിലെ പ്രണയത്തെ ചൊല്ലിയുണ്ടായ വീട്ടുകാരുടെ ഇടപെടലുകളും  ചെറുപ്പകാലത്തെ ശീലങ്ങളുമെല്ലാം പഠിച്ചെടുത്താല്‍ മാത്രമേ പൊലീസിന് ജോളിയെക്കുറിച്ച് കൃത്യമായി മനസിലാക്കാന്‍ കഴിയൂ...ജോളിയെ കണ്ട ഡി‍ജിപിയും പറയുന്നു കേസ് സങ്കീര്‍ണമാണെന്ന്. 

ജോളിയുടെ കഥ അവസാനിപ്പിക്കാന്‍ കഴിയാത്ത നീണ്ടുകിടക്കുന്ന ചരിത്രമാണ്...ജോളി  , നിന്നെ കുടുക്കാനുള്ള ഒാരോ വഴികള്‍  പൊലീസ് തേടുമ്പോഴും  നീ അതിനെ മറികടക്കാനുള്ള  സൂത്രങ്ങളാണ് ജയിലില്‍ കിടന്നും  മെനയുന്നത് എന്ന് അറിയാം.. കാരണം ആറു കൊലപാതകങ്ങള്‍ പുഷ്പം പോലെ നടത്തി വര്‍ഷങ്ങളോളം നിനക്കത് മറച്ചുവെക്കാന്‍ കഴിഞ്ഞെങ്കില്‍ നിന്‍റെ കുബുദ്ധി പഠനവിധേയമാക്കേണ്ടത് തന്നെ..പക്ഷേ നീ അറിയണം..എത്ര കാരണങ്ങള്‍ നികത്തി സത്യം മൂടിവെച്ചാലും ഒരു ദിവസം അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും ..അതാണ് പ്രപഞ്ച നീതി...അതാണ് ജോളി നിന്നെ കാത്തിരിക്കുന്ന ദിനങ്ങളും ... 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...