മേരിടീച്ചറുടെ ദുരൂഹമരണം; ഭർത്താവിനെ കുടുക്കിയ ആ തെളിവ്; ക്രൈം സ്റ്റോറി

crimestory_845px440px_08
SHARE

ഒരു കൊലപാതകം നടത്താന്‍  സുഹൃത്തുക്കളെ കൂട്ടുന്നതും ക്വട്ടേഷന്‍ കൊടുക്കുന്നതും നമുക്കിടയില്‍ പതിവുസംഭവങ്ങളായി കഴിഞ്ഞു. എന്നാല്‍ ഒരാള്‍ തന്‍റെ ഭാര്യയെ കൊലപ്പെടുത്താന്‍ അന്യസംസ്ഥാനക്കാരായ രണ്ടുതൊഴിലാളികള്‍ക്ക് കരാര്‍ കൊടുത്തത് ഞെട്ടിപ്പിക്കുന്നതാണ്. തന്‍റെ സൈര്യവിഹാരത്തിന് തടസമാകുന്നത് ആരായും അതിനെ അരിഞ്ഞുതള്ളണമെന്ന് പുതുതലമുറയിലെ മനുഷ്യന്‍ പഠിച്ചത് എവിടെ നിന്നാണ്.... ഒരു അധ്യാപക ദിനം കൂടി കടന്നുപോകുമ്പോള്‍ ക്രൈം സ്റ്റോറി പരിശോധിക്കുന്നത് കണ്ണൂരില്‍ ക്വട്ടേഷന്‍ ടീമിന്‍റെ സഹായത്തോടെ ഭര്‍ത്താവ് കൊലപ്പെടുത്തിയ മേരി ടീച്ചറെക്കുറിച്ചാണ്... 

കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ കരിക്കോട്ടക്കരിയില്‍ ഒരു ടീച്ചര്‍ ജീവിച്ചിരുന്നു....നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒക്കെ പ്രിയങ്കരിയായിരുന്ന മേരി ടീച്ചര്‍ മലമടക്കുകള്‍ ഇറങ്ങി സ്കൂളിലെത്തി വിദ്യാര്‍ഥികള്‍ക്ക് സ്നേഹം നല്‍കി പഠിപ്പിച്ചിരുന്ന മേരി ടീച്ചര്‍ക്ക് വീട്ടിലേക്കുള്ള മടക്ക യാത്ര അത്രസുഖകരമായിരുന്നില്ല..പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കുവേണ്ടിയായിരുന്നു ടീച്ചറുടെ ജീവിതം....ഭര്‍ത്താവ് എന്നു വിളിക്കുന്ന ആളില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നിരുന്ന പീഡനങ്ങളൊന്നും ടീച്ചര്‍ പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല..ഉള്ളില്‍ ആളിക്കത്തിക്കൊണ്ടിരുന്ന തീകെടുത്താന്‍ ടീച്ചര്‍ കുട്ടികള്‍ക്കൊപ്പം കൂടി..

അന്നും പതിവിലും വിപരീതമായി ഒന്നും സംഭിച്ചിരുന്നില്ല..സ്കൂള്‍ വീട്ട് മേരി ടീച്ചര്‍ വീട്ടിലേക്ക് ...പക്ഷേ ഇതിനിടിയില്‍ വലിയൊരു ഗൂഢാലോചന  അണിയറയില്‍ തയാറായിരുന്നു.... ഒരുക്കങ്ങളും പൂര്‍ത്തിയായി... മാസങ്ങള്‍ക്ക് മുമ്പേ തയാറാക്കിയ ഒരു ഗൂഢാലോചനയുടെ പൂര്‍ണതയായിരുന്നു അന്ന്...സാബു ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ് കൊലയാളികളെ അന്ന്് രാത്രിയോടെ ട്രെയിനില്‍ എത്തിക്കുന്നു..... പഴുതടച്ച ആസൂത്രണം പൊലീസിനേയും നാട്ടുകാരേയും വരെ കബളിപ്പിച്ചു....സാബു എന്ന കൊലയാളിയുടെ ബുദ്ധിസാമര്‍ഥ്യമാണ് ഈ തിരക്കഥയ്ക്ക് പിന്നില്‍... 

സാബുവിന് ഭാര്യ മേരി ടീച്ചരെ കൊലപ്പെടുത്തണം..അതായിരുന്നു ലക്ഷ്യം...കാരണം പിന്നീട് നോക്കാം....മേരി ടീച്ചരെ കൊലപ്പെടുത്താനുള്ള എല്ലാ ഒരുക്കങ്ങളും സാബു മാസങ്ങള്‍ക്ക് മുമ്പേ നടപ്പിലാക്കി. ചെങ്കല്‍പണയില്‍ സ്വന്തം ലോറികൊണ്ട് കല്ലുകച്ചവടം നടത്തിയിരുന്ന സാബു ഇതിനിടിയില്‍ പരിചയപ്പെട്ടതായിരുന്നു ആ രണ്ട് തമിഴ്നാട് സ്വദേശികളെ...ഒരു കൊലപാതകം നടത്താനുണ്ട് ..ഇത്  മാത്രമായിരുന്നു അവരുമായുള്ള  ഗൂഢാലോചനയില്‍ പറഞ്ഞിരുന്നത്. അന്ന് രാത്രി, ഭാര്യ മേരി ടീച്ചറെ ഈ ലോകത്തുനിന്ന് തുടച്ചുമാറ്റണം എന്ന സാബു തീരുമാനിച്ച രാത്രി,  ആ രണ്ടു തമിഴ്നാട് സ്വദേശികളും ട്രെയിന്‍ മാര്‍ഗം തലശേരിയിലും പിന്നീട് ഇരിട്ടിയിലുമെത്തി. സാബു മുന്‍കൂട്ടി നിര്‍ദേശം നല്‍കിയതനുസരിച്ച് ഒരു സിനിമയും കണ്ട് ഇരിട്ടി പാലത്തിനിപ്പുറെ പൊതുമരാമത്ത് വകുപ്പിന്‍റെ വിശ്രമകേന്ദ്രത്തിനരികെ ഇരുവരും സാബുവിനായി കാത്തുനിന്നു..പക്ഷേ ഇതിനിടയില്‍ ഇരിട്ടി സ്റ്റേഷനിലെ എ.എസ്.ഐ പട്രോളിങ്ങിനെ ഇരുവരേയും കണ്ടു.. പിന്നീട് പക്ഷേ ആര്‍ക്കും സംശയം തോന്നാത്ത വിധം സാബു എത്തി ഇരുവരേയും ഒാട്ടോറിക്ഷയില്‍ കയറ്റികൊണ്ടുപോവുകയും ചെയതു. 

ജീപ്പില്‍ വീട്ടിലെ ഫ്രിഡ്ജ് നന്നാക്കാനെന്ന വ്യാജേന സാബു എടുത്തുകൊണ്ടുപോയി തനിക്ക് എതിരാകുമായിരുന്ന തെളിവുകളെല്ലാം ഇല്ലാതാക്കി. ജീപ്പില്‍ ഫ്രിഡ്ജുമായി പമ്പില്‍ ഉള്‍പ്പെടെ ചെന്ന്  വിശ്വാസ്യത വരുത്തുന്നതിലും സാബു വിജയിച്ചു.. ക്വട്ടേഷന്‍ ടീമിലെ രണ്ടുപേരേയും കൂട്ടി സാബു രാത്രി പതിനൊന്നുമണിയോടെ ജീപ്പില്‍ വീട്ടിലെത്തി.. സാഹചര്യമെല്ലാം അനുകൂലമാണെന്ന് ഉറപ്പുവരുത്തിയ സാബു രണ്ടുപേരേയും വീടിന്‍റെ പരിസരങ്ങളില‍് ഒളിപ്പിച്ചു...വീട്ടിനകത്ത് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു ഈ സമയം മേരി ടീച്ചര്‍ . ഈ സമയം വീടിന്‍റെ പുറത്ത് അവസാനഒരുക്കങ്ങള്‍ നടക്കുകയായിരുന്നു... 

ജീപ്പിലുള്ള ഫ്രിഡ്ജ് എടുക്കാനെന്ന വ്യാജേന സാബു മേരി ടീച്ചറെ വിളിച്ച് പുറത്തിറക്കി....ആര്‍ക്കും ഒരു സംശയവും തോന്നിയില്ല..ഉള്ളില്‍ കുട്ടികള്‍ ഉറക്കച്ചടവില്‍ പഠനത്തില്‍ മുഴുകിയതും സാബു കണ്ടു..പിന്നീട് എല്ലാം ആസൂത്രണം പോലെ നടന്നു... സാബുവിന്‍റെ നിര്‍ദേശപ്രകാരം രണ്ടുപ്രതികളും ചേര്‍ന്ന് മേരി ടീച്ചറുടെ വായപൊത്തി... മുറിക്കുള്ളില്‍ ഇരിക്കുന്ന കുട്ടികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ടീച്ചര്‍ ശബ്ദമുണ്ടായക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല...മൂന്നുപേരും ചേര്‍ന്ന് മേരിടീച്ചറെ എടുത്ത് സമീപത്തെ കിണറ്റിലേക്ക് നടന്നു...

ടീച്ചറുടെ എതിര്‍ത്ത് നില്‍പ്പുകളൊന്നും ഫലം കണ്ടില്ല...ടീച്ചറെ മൂന്നുപേരും ചേര്‍ന്ന് കിണറ്റിലിട്ടു..പക്ഷേ കിണറ്റിനുള്ളില്‍ കിടന്നും ടീച്ചര്‍ ജീവനുവേണ്ടി പൊരുതി...കിണറ്റിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചുകിടക്കാന്‍ തുടങ്ങിയതോടെ അവര്‍ പൈപ്പ് മുറിച്ചു...കിണറിന്‍റെ പടവില്‍ പിടിച്ച്  ജീവന്‍ നിലനിര്‍ത്താന്‍ നോക്കിയ ടീച്ചറെ സാബുവിന്‍റെ നിര്‍ദേശപ്രകാരം അവര്‍ ഏണി ഉപയോഗിച്ച് വെള്ളത്തിലേക്ക് ഇടിച്ചു താഴ്ത്തി...എന്നിട്ടും മരണത്തിന് കീഴടങ്ങാതെ പൊന്തിവന്ന ടീച്ചറുടെ മരണം ഉറപ്പാക്കാന്‍ ഒരാള്‍ കിണറ്റില്‍ ഇറങ്ങി... മുടിയില്‍ പിടിച്ച് വെള്ളത്തില്‍ താഴ്ത്തിശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി..

ഈ ശബ്ദമൊന്നും ടീച്ചറുടെ വീട്ടിലോ സമീപത്തെ വീട്ടിലോ എത്തിയില്ല..വിദഗ്ദമായി തമിഴ്കൊലയാളികള്‍ നടന്ന് സ്ഥലം വിട്ട ശേഷം  ടീച്ചര്‍ കിണറ്റില്‍ വീണ് ആത്മഹത്യ ചെയ്തുവെന്ന് സാബു വീട്ടുകാരേയും അയല്‍വീട്ടിലും അറിയിച്ചു..പക്ഷേ സാബുവിന് പിന്നീട് പിഴച്ചു..അതുവരെ നടത്തിയ ആസൂത്രണങ്ങളില്‍ ചെറിയ പാകപ്പിഴ...മേരിടീച്ചറെ കൊലപ്പെടുത്താന്‍ കൊണ്ടുവന്ന ഏണി കിണറ്റില്‍ നിന്ന് എടുത്തുമാറ്റാന്‍ കൊലയാളികള്‍ വിട്ടു....ടീച്ചര്‍ പ്രാണരക്ഷാര്‍ഥം മോട്ടോറില്‍ പിടിച്ചപ്പോള്‍ പൈപ്പ് മുറിച്ചതും വിനയായി. 

ആ മലയിടുക്കിലെ സാബുവിന്‍റെ മുന്‍കാലങ്ങളെക്കുറിച്ചായി പൊലീസ് അന്വേഷണം. ഇതിനിടയില്‍ ഇരിട്ടി പാലത്തിന് സമീപത്തുനിന്ന് കൊലപാതക രാത്രി പൊലീസ് ചോദ്യം ചെയ്ത രണ്ടു തമിഴ് യുവാക്കളിലേക്ക് അന്വേഷണം നീണ്ടു. ..കൊലയ്ക്ക് ശേഷം കേരളം വിട്ട ആ രണ്ടുകൊലയാളികള്‍ക്കായി പൊലീസ് തമിഴ്നാട് അരിച്ചുപെറുക്കി. അപ്പോഴും സാബു ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലായിരുന്നു. 

തമിഴ്നാട്ടില്‍ നിന്ന് രണ്ടുപേരേയും സാഹസികമായി പൊലീസ് പിടികൂടിയതോടെ സാബുവിനേയും കസ്റ്റഡിയിലെടുത്തു. ഇതിനിടെ ടീച്ചറുടെ കയ്യില്‍ നിന്ന് കവര്‍ന്ന സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. രണ്ടരലക്ഷം രൂപക്കാണ് ക്വട്ടേഷനെന്നും പ്രതികള്‍ സമ്മതിച്ചു.. തെളിവുകളെല്ലാം ശേഖരിച്ചുള്ള പൊലീസ് ചോദ്യം ചെയ്യലില്‍ വിദഗ്ധനായ ആ കൊലയാളി ഒടുവില്‍ കീഴടങ്ങി...

ഏത് വിദഗ്ദ കുറ്റവാളിയും തന്നെ പിടിക്കാനുള്ള ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന കുറ്റാന്വേഷണശാസ്ത്രത്തിലെ നിഗമനം ഇവിടേയും  അര്‍ഥവത്തായി..ഒരു ആത്മഹത്യയായി മാറിയ മരണം കൊലപാതകമായത് ആകസ്മികമായി മാത്രം...അന്വേഷണ ഉദ്യോഗസ്ഥരുടെ കഠിനധ്വാനത്തിന്‍റെ ഫലം കേരള പൊലീസിലെ മിടുക്കന്‍മാരായ ഇത്തരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം ഒരു സല്യൂട്ട്...

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...