ഒളിച്ചല്ല വന്നത്; മല കയറിയത് സ്വന്തം ഇഷ്ടപ്രകാരം: ബിന്ദുവും കനകദുര്‍ഗയും

bindhu-kanaka-durga
SHARE

ശബരിമലയില്‍ പോയതിനു ശേഷം അജ്ഞാതകേന്ദ്രത്തില്‍ കഴിയുന്ന  യുവതികളുടെ ആദ്യ അഭിമുഖം മനോരമ ന്യൂസിന്. ശബരിമലയില്‍ പോയതിനുപിന്നില്‍  സര്‍ക്കാര്‍, പൊലീസ് ഗൂഢാലോചന ഇല്ലെന്ന് ബിന്ദു മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ് ഉപകരണമാക്കിയത്. മാവോയിസ്റ്റ് അനുഭാവസംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു സംഘടനയിലും അംഗമല്ല. സുരക്ഷ ഉറപ്പുനല്‍കിയ രണ്ടു എസ്.പിമാര്‍ പമ്പ മുതല്‍ സുരക്ഷ ഒരുക്കി.  ഭക്തര്‍ക്കൊപ്പം മല ചവിട്ടിയിട്ടും ആരും എതിര്‍ത്തില്ലെന്നും ബിന്ദു പറഞ്ഞു.

ശബരിമലയില്‍ പോയത്  തന്‍റെ വ്യക്തിപരമായ തീരുമാനമെന്ന് കനകദുര്‍ഗ മനോരമ ന്യൂസിനോട്.  ദര്‍ശനത്തിന് തയാറെടുത്ത വനിതാ കൂട്ടായ്മയുടെ ഭാഗമായിരുന്നു. ആദ്യം ദര്‍ശനം പരാജയപ്പെട്ടപ്പോള്‍ വീട്ടിലേക്ക് പോകാന്‍ തയാറാല്ലായിരുന്നുവെന്നും കനകദുര്‍ഗ പറഞ്ഞു.

MORE IN SPECIAL PROGRAMS
SHOW MORE