കഴിഞ്ഞ മാസം പൂജകൾക്കുശേഷം നടയടച്ചിറങ്ങിയ തന്ത്രിയോ തൊഴുതുമടങ്ങിയ വിശ്വാസികളോ മനസ്സിലോർത്തില്ല, വീണ്ടുമീ നട തുറക്കുന്നത് വിവാദങ്ങളുടെയും കലാപങ്ങളുടെയും അകമ്പടിയോടെയാകുമെന്ന്. കോടതി വിധി വന്നിട്ട് ദിവസങ്ങളായെങ്കിലും തർക്കങ്ങൾക്കുള്ള പരിഹാരക്രിയയിലേക്കെത്തുന്നതിന് മുൻപെ ശബരിമല നട തുറക്കുന്ന ദിവസമെത്തി.
വിധിയും വിശ്വാസവും പരസ്പരം കണ്ടുമുട്ടുന്ന ആ ദിനം.
കോടതിവിധിക്ക് മുൻപ് പമ്പയിൽ വരെ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും എത്താമായിരുന്നെങ്കില്‍ വിധിക്ക് ശേഷം ഋതുമതികളുടെ സഞ്ചാരസ്വാതന്ത്യം നിലയ്ക്കലിൽ തടയപ്പെട്ടു.