ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചുള്ള ദ്വിരാഷ്ട്ര പ്രശ്നപരിഹാരത്തിന് അമേരിക്ക ഇനി ഇടപെടില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയല്‍ പ്രധാനമന്ത്രി മെന്യാമിന്‍ നെതന്യാഹുമായി ട്രംപ് വൈറ്റ് ഹൗസില്‍ കൂടികാഴ്ച നടത്തി.
ട്രംപിന്റെ ക്ഷണം സ്വീകരിച്ച് വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇരുനേതാക്കളും നടത്തിയ വിശദമായ കൂടികാഴ്ചയ്ക്കു ശേഷം മാധ്യമങ്ങള്‍ക്കു മുന്നിലാണ് ഇസ്രയേലുമായുള്ള ബന്ധം അമേരിക്ക ദൃഢമായി നിലനിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞത്. ഇസ്രയേല്‍, പലസ്തീനിനും ഇടയിലുള്ള പ്രശനങ്ങള്‍ ഇരുരാജ്യങ്ങളും പൂര്‍ണമായും അവസാനിപ്പിക്കണമെന്നും. ദ്വിരാഷ്ട്ര പ്രശ്ന പരിഹാരത്തിന് അമേരിക്ക ഇനി മുന്‍കൈയ്യെടുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി
യുഎസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലുമായുള്ള ബന്ധം സൈനിക-ഇന്റലിജൻസ്-സുരക്ഷാസഹകരണമേഖലയിൽ ശക്തമായി തുടരേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. ഒബാമ ഭരണകൂടവുമായി സ്വരച്ചേർച്ചയില്ലാതിരുന്ന ഇസ്രയേൽ സർക്കാരുമായി, പഴയ അടുപ്പം വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള വ്യക്തമായ ഇടപെടലായിരുന്നു ട്രംപിന്റേത്. യുഎസ് എംബസി ടെൽ അവീവിൽനിന്നു ജറുസലമിലേക്കു മാറ്റുന്നതു സംബന്ധിച്ചു തീരുമാനമായില്ല.മധ്യപൂർവദേശത്തെ സുരക്ഷാപ്രശ്നങ്ങളും ഇരുനേതാക്കളും ചർച്ചചെയ്തു. വൈറ്റ് ഹൗസില്‍ ഊഷ്മണ സ്വീകരണമാണ് ഇസറയല്‍ പ്രധാനമന്ത്രിക്ക് ലഭിച്ചത്. ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപാണ് മെന്യമാനെയും പത്നിയേയും സ്വീകരിച്ചത്.