ഇറാനെതിരെ ശക്തമായ നടപടികളുമായി അമേരിക്ക. പന്ത്രണ്ട് ഇറാന്‍ കമ്പനികള്‍ക്കും, പതിമൂന്ന് വ്യക്തികള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെതുടര്‍ന്നാണ് നടപടി. അമേരിക്കക്കെതിരെ സമാന രീതിയിലുള്ള വിലക്ക് തങ്ങളും സ്വീകരിക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.
ഇറാന്‍റെ ബാലിസ്്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യയുമായി ബന്ധമുള്ളവര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരാണ് നടപടി. യുഎഇ, ലെബനാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും ഇതില്‍പെടും. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുത്ത ശേഷം ഇറാനെതിരെയുള്ള ആദ്യ ഉപരോധമാണിത്.
ഇറാനെതിരെ കടുത്ത നടപടി എന്നത് ട്രംപി ന്‍റെ തെരഞ്ഞെടുപ്പ് വാഗാദാനമായിരുന്നു.
സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അമേരിക്ക ട്രെഷറി ഡിപ്പാര്‍ട്മെന്‍റ് ചീഫ് ജോണ്‍ സ്മിത്ത് പറഞ്ഞു. ട്രംപ് അധികാരത്തിലേറിയ ശേഷം ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. വന്‍ രാജ്യങ്ങളുമായി ആണവകാര്‍ ഒപ്പുവെച്ചതിനെതുടര്‍ന്ന് ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ ഒബാമ ഭരണകൂടം നേരത്തെ മയപ്പെടുത്തിയരുന്നു.
എന്നാല്‍ ഒബാമയില്‍ നിന്നും കിട്ടിയ ഈ ദയ തന്നില്‍ പ്രതീക്ഷിക്കേണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇതിനു ശേഷമാണ് നടപടി. അതേസമയം ട്രംപിന്‍റെ ഭീഷണിക്കു മുന്നില്‍ കീഴടങ്ങില്ലെന്നാണ് ഇറാന്‍രെ പ്രതികരണം. സമാനരീതിയുള്ള നടപടികള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.