സ്പെയിനിലെ ഒരു പരീക്ഷണശാലയിലാണ് മുട്ടയ്ക്കുള്ളിൽ വളരുന്ന ഇരട്ടതലയുള്ള സ്രാവിന്റെ ഭ്രൂണത്തെ കണ്ടെത്തിയത്. ലോകത്ത് ഇതാദ്യമായാണ് മുട്ടയിടുന്ന സ്രാവുകളിൽ രണ്ടു തലയുള്ള സ്രാവുകളെ കണ്ടെത്തുന്നത് .മറ്റു സ്രാവുകളുടെ വിഭാഗത്തിൽ ഇതിനു മുൻപും ഇരട്ടത്തലയൻമാരെ കണ്ടെത്തിയിട്ടുണ്ട്. അറ്റ്്ലാന്റിക് സോടേയ്ൽ ക്യാറ്റ് ഷാർക്ക് ഇനത്തിൽ പെട്ടതാണ് ഈ ഭ്രൂണം. ഇത് അപൂര്‍വ്വ പ്രതിഭാസമാണെന്നും ഗവേഷകര്‍ പറയുന്നു.
സ്രാവുകളിലെ ഹൃദയാരോഗ്യത്തെക്കുറിച്ചു പഠിക്കുന്നതിനിടയിലാണ് മുട്ടയ്ക്കുള്ളിൽ വളരുന്ന ഇരട്ടത്തലയുള്ള ഭ്രൂണത്തെ കണ്ടെത്തിയത്. നട്ടെല്ലു വരെ ഒന്നും തലച്ചോറും വായും കണ്ണുകളും ഉള്‍പ്പടെ മറ്റെല്ലാ ഭാഗങ്ങളും രണ്ടു വീതവുമാണ് ഈ സ്രാവില്‍ കണ്ടെത്തിയത്. ഫിഷ് ബയോളജി എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗ്രേറ്റ് വൈറ്റ് സ്രാവുകളിലും ഇതു സംബന്ധിച്ച പഠനം നടത്തിയിരുന്നു. ഇവയിലും മൂന്നു കുഞ്ഞുങ്ങളെ ഇരട്ടത്തലയന്‍മാരായി കണ്ടെത്തിയെന്നു ഗവേഷകര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇരട്ടത്തല നീന്താനുള്ള വേഗത മുതല്‍ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുമെന്നതിനാല്‍ ഈ സ്രാവുകള്‍ അധിക കാലം ജീവിക്കാനിടയില്ലെന്നും ഗവേഷകര്‍ പറയുന്നു. കരയിലെ ജീവികളിലെന്ന പോലെ ജനിതകഘടനയിലെ പ്രശ്നങ്ങളാണ് സ്രാവുകളും ഇരട്ടത്തലയന്‍മാരായി ജനിക്കാന്‍ കാരണം.