വിവാഹിതരായവർക്കും പൗരോഹിത്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. പുരോഹിതരുടെ കുറവ് പ്രേഷിത പ്രവർത്തനത്തെ ബാധിക്കുന്നത് കണക്കിലെടുത്താണ് കത്തോലിക്കാ സഭയുടെ പുതിയ നീക്കം. ശുശ്രൂഷകളിൽ അനുഭവ സമ്പത്തുള്ള വിവാഹിതരെ പുരോഹിതരാക്കുന്നതു സഭയുടെ പരിഗണനയിലുണ്ടെന്നു ജർമൻ വാരികയ്ക്കു നൽകിയ അഭിമുഖത്തിലാണ് മാർപ്പാപ്പ വെളിപ്പെടുത്തിയത്.
വിദൂര സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള പുരോഹിതരുടെ എണ്ണക്കുറവും പരിഗണിച്ചു പൗരോഹിത്യത്തിന്റെ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കണമെന്നുപൊതുവെ അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുരോഹിതന്മാർ വിവാഹ ജീവിതം വെടിയണമെന്നുള്ളത് സഭയുടെ മാറ്റാനാകാത്ത ആചാരമല്ലെന്നു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഒരിക്കൽ പറഞ്ഞതു ശ്രദ്ധേയമായിരുന്നു.