വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ തകർത്ത പതിനേഴുകാരനു ഇന്ത്യയുടെ നന്ദി. ജപ്പാനിൽ നിന്നുള്ള പതിനേഴുകരാനാണ് ഇന്ത്യൻ എംബസികളുടെ വെബ്സൈറ്റുകൾ സുരക്ഷിതമല്ലെന്നും വിലപ്പെട്ട രേഖകൾ ചോർത്താമെന്നും കണ്ടെത്തിയത്. ആർക്കു വേണമെങ്കിലും ഹാക്ക് ചെയ്യാൻ സാധിക്കുന്നതാണ് ഈ വെബ്സൈറ്റുകളെന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് കാപുസ്കി എന്ന ബാലൻ ഹാക്കിങ് നടത്തിയത്.
എന്നാൽ ഹാക്ക് ചെയ്ത ബാലനെ കേന്ദ്ര മന്ത്രാലയം പ്രത്യേകം പ്രശംസിക്കുകയാണ് ചെയ്തത്. വലിയൊരു തെറ്റാണ് ചൂണ്ടിക്കാട്ടിയതെന്നും അപാകതകൾ മനസ്സിലാക്കാൻ സഹായിച്ചതിനു നന്ദിയുണ്ടെന്നുമാണ് വിദേശകാര്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി സഞ്ജയ് കുമാർ വർമ അറിയിച്ചത്.
നേരത്തെ ദക്ഷിണാഫ്രിക്ക, മലാവി, മാലി, സ്വിറ്റ്സർലാൻഡ്, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളുടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തിരുന്നു.