കലിഫോർണിയ∙ ഡോണൾഡ് ട്രംപിന് വോട്ട് ചെയ്തതിനെക്കുറിച്ച് നടന്ന തർക്കത്തിനൊടുവിൽ വിവാഹബന്ധം അവസാനിപ്പിച്ചതായി ഭാര്യ ഗെയ്‍ലി മെക്കോർമിക്ക്. 1980 ൽ പരസ്പരം കണ്ടുമുട്ടിയ ബിൽ മെക്കോർമിക്ക് (77) ഗെയ്‍ലി മെക്കോർമിക്ക് എന്നിവരാണ് 21 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുവാൻ തീരുമാനിച്ചത്.
കലിഫോർണിയ റിട്ടയേർഡ് പ്രിസൻ ഗാർഡായിരുന്ന ഭാര്യ ഗെയ്‍ലി അപ്രതീക്ഷിതമായാണ് ഭാർത്താവ് ട്രംപിന് വോട്ട് ചെയ്യുന്ന വിവരം അറിഞ്ഞത്. ഇരുവരും താമസിക്കുന്ന വാഷിങ്ടനിലെ അപ്പാർട്ട്മെന്റിൽ കൂട്ടുകാരുമൊത്തു ഉച്ച ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഭർത്താവിന്റെ വെളിപ്പെടുത്തൽ ഭാര്യയെ വല്ലാതെ പ്രകോപിപ്പിച്ചു. ട്രംപിന് വോട്ടു ചെയ്തെന്ന വാർത്ത ഭാര്യയുടെ ക്ഷമ നശിപ്പിച്ചു. തുടർന്ന് തുടർച്ചയായ കൗൺസിലിംഗിന് ഇരുവരും തയ്യാറായെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ട്രംപിനെ അനുകൂലിക്കാൻ ഗെയിൽ തയ്യാറല്ലായിരുന്നു.
മനസ്സില്ലാമനസ്സോടെയായിരുന്നു ദാമ്പത്യ ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചതെന്ന് ഭാര്യ ഗെയ്‍ലി പറഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കുവാൻ എടുത്ത തീരുമാനം 51 ശതമാനം ശരിയാണെങ്കിലും 49 ശതമാനം തെറ്റാണെന്ന് ഗെയ്ൽ തന്നെ സമ്മതിക്കുന്നു. ട്രംപിന്റെ കൂടെ നിൽക്കാനാണ് ഭർത്താവിന് താൽപര്യമെങ്കിൽ താൻ അതിനു തടസം നിൽക്കുന്നില്ലെന്നും ഗെയ്‍ലി പറഞ്ഞു.