ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ പാര്‍ലമെന്‍റിന്‍റെ അനുമതി വേണമെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി. പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശം ഉപയോഗിക്കാനാവുമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. ബ്രെക്സിറ്റ് വേഗത്തിലാക്കാനുള്ള തെരേസ മെയുടെ നീക്കങ്ങള്‍ തിരിച്ചടിയായി ഉത്തരവ്.
യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ലിസ്ബണ്‍ കരാറിന്‍റെ അമ്പതാം വകുപ്പ് തിരികെക്കൊണ്ടുവരികയാണ് ബ്രെക്സിറ്റ് നടപടികളില്‍ മുഖ്യം. ഇതിനായി പ്രധാനമന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിക്കുമെന്നായിരുന്നു തെരേസ മെയുടെ നിലപാട്. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. പാര്‍ലമെന്‍റിന്‍റെ അംഗീകാരം നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കി.എന്നാല്‍ വടക്കന്‍ അയര്‍ലന്‍ഡ്, സ്കോട്ലന്‍ഡ് ,വെയ്ല്‍സ് നിയമസഭകളുടെ അംഗീകാരം തേടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തള്ളി. കോടതി ഉത്തരവ് ബ്രെക്സിറ്റ് നടപടികള്‍ വേഗത്തിലാക്കാനുള്ള പ്രധാനമന്ത്രി തെരേസ മെയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. വിധി നിരാശജനകമാണെങ്കിലും കോടതിയെ മാനിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെങ്കിലും ബ്രെക്സിറ്റ് യാഥാര്‍ഥ്യമാവാന്‍ സമയമെടുക്കും. കഴിഞ്ഞ ജൂണില്‍ നടന്ന ഹിതപരിശോധനയിലാണ് യൂറോപ്യൻ യൂണിയൻ വിടണമെന്ന് ബ്രിട്ടിഷ് ജനത നിലപാടെടുത്തത്.