തുർക്കിയിലെ റഷ്യൻ അംബാസഡർ ആന്ദ്രേ കാർലോ വെടിയേറ്റു മരിച്ചു. അങ്കാറയിലെ ഒരു പരിപാടിക്കിടെ തുര്‍ക്കി പൊലീസ് സേനയിലെ ഉദ്യോഗസ്ഥനാണ് വെടിവെച്ചത്. സിറിയയിലെ റഷ്യന്‍ ഇടപെടലിനെതിരെ മുദ്രാവാക്യവും വിളിച്ചു. സിറിയയിലെ സമാധാന ശ്രമങ്ങളെ താറുമാറാക്കാനാണ് കൊലപാതകമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ പ്രതികരിച്ചു. പുടിന്‍ തുര്‍ക്കി പ്രസിഡന്‍റുമായി ഫോണില്‍ സംസാരിച്ചു.
അങ്കാറയിലെ ഒരു ഫോട്ടോ പ്രദര്‍ശന പരിപാടിക്കിടെയായിരുന്നു സംഭവം. വേദിയില്‍ ആന്ദ്രേ കാർലോവ് സംസാരിക്കുന്നതിനിടെ അങ്കാറ പൊലീസ് സേനയിലെ ഉദ്യോഗസ്ഥനായ മെവ്‌ലുത് മെര്‍ട്ട് ഐഡിന്റാസ് പിന്നില്‍ നിന്നും വെടിയുതിര്‍ത്തു
ഉടന്‍ നിലത്തു വീണ കാര്‍ലോയുടെ സമീപത്തു നിന്ന് ആലപ്പോയേയും സിറിയയേയും മറക്കരുതെന്ന് അയാള്‍ ആക്രോശിച്ചു. സുരക്ഷാ ചുമതല വഹിച്ചിരുന്ന ഇയാള്‍ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്ന് അഞ്ചിലധികം തവണ നിറയൊഴിച്ചു. അക്രമിയെ സുരക്ഷാഭടന്‍മാര്‍ വെടിവച്ചു കൊന്നു. ഗുരുതരമായി പരുക്കേറ്റ കാര്‍ലോയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. ആലപ്പോയില്‍ റഷ്യന്‍ പിന്തുണയോടെ നടക്കുന്ന സൈനികനീക്കങ്ങള്‍ക്കെതിരെ തുര്‍ക്കിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അക്രമിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഐക്യരാഷ്ട്രസഭയും പ്രമുഖ ലോക രാഷ്ട്രങ്ങളും സഭവത്തെ അപലപിച്ചു.