ചൈനീസ് നഗരങ്ങളിൽ വീണ്ടും ലോക്ഡൗൺ; പുറത്തിറങ്ങാതെ 50 ലക്ഷം പേർ

covid-china-again
SHARE

കോവിഡിന്റെ ഒമിക്രോൺ അടക്കമുള്ള വകഭേദങ്ങളുടെ ക്രമാതീതമായ വർധനയെത്തുടർന്ന് ചൈനയിലെ അൻയാങ് നഗരത്തില്‍ അവശ്യ വസ്തുക്കളുടെ വിൽപന ഒഴിയെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർ‌പ്പെടുത്തിയതോടെ വീടുകളിൽ കഴിയാൻ നിർബന്ധിതരായത് 50 ലക്ഷത്തിൽ അധികം ആളുകൾ.

അടുത്ത മാസം ശീതകാല ഒളിംപിക്സിന് ആഥിത്യമരുളാൻ ഇരിക്കെയാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വീണ്ടും വർധന ഉണ്ടായത്. തലസ്ഥാനമായ ബെയ്ജിങ് നഗരത്തെ ഹൈ റിസ്ക് വിഭാഗത്തിലാണു പെടുത്തിയിരിക്കുന്നത്. ചില മേഖലകളിൽ ലോക്ഡൗൺ, അതിർത്തികളിലെ നിയന്ത്രണം, ദൈർഖ്യമേറിയ ക്വാറന്റീൻ കാലാവധി തുടങ്ങിയ നടപടികളിലൂടെ, രാജ്യത്തെ കോവിഡ് നിരക്ക് പൂജ്യത്തിലെത്തിക്കാനായിരുന്നു അധികൃതരുടെ ശ്രമം.

എന്നാൽ ഇതിനിടെയാണ് കോവിഡ് വകഭേദങ്ങളുടെ നിരക്കു വീണ്ടും പിടിവിട്ടുയരുന്നത്. ഇതോടെ പല നഗരങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും വീടുവിട്ടു പുറത്തിറങ്ങുകയോ, വാഹനങ്ങൾ നിരത്തിലിറക്കുകയോ ചെയ്യരുതെന്ന കർശന നിർദേശമാണ് അധികൃതർ ലോക്ഡൗൺ പ്രഖ്യാപിച്ച നഗരങ്ങളിലെ താമസക്കാർക്കു നൽകിയിരിക്കുന്നതെന്നു ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

അവശ്യ വസ്തുക്കളുടെ നിർമാണം, വിൽപന എന്നിവ ഒഴികെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തി. ലോക്ഡൗൺ ഏർപ്പെടുത്തിയ അൻയാങ് നഗരത്തിൽ, ശനിയാഴ്ചയ്ക്കു ശേഷം മാത്രം 84 പേർക്കാണ് രോഗം ബാധിച്ചത്. അൻയാങ് നഗരത്തിനു പുറത്തേക്കുള്ള യാത്രയ്ക്ക് നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച യൂഷോ നഗരത്തിലെ 10 ലക്ഷം ആളുകളോട് അധികൃതർ വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു. 

MORE IN WORLD
SHOW MORE