അശ്ലീല ദൃശ്യങ്ങളിലെ ബ്ലര്‍ ചെയ്ത ഭാഗങ്ങള്‍ മാറ്റി യഥാര്‍ഥ ദൃശ്യങ്ങളാക്കിയ 43കാരൻ ജപ്പാനിൽ പിടിയിൽ. ഇതാദ്യമായിട്ടാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ പുത്തൻ സാങ്കേതിക വിദ്യയുടെ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള ദുരുപയോഗസാധ്യതകളിലേക്കാണ് ഈ കേസ് വഴിവയ്ക്കുന്നത്. മസായുകി നകാമോട്ടോ എന്ന ആളാണ് കേസിൽ അറസ്റ്റിലായത്.
അശ്ലീല വെബ് സൈറ്റുകളിലേയും പോണ്‍ നടീനടന്മാരുടെ ദൃശ്യങ്ങളാണ് നകമോട്ടോ ബ്ലര്‍ മാറ്റി തെളിയിച്ചത്. ജാപ്പനീസ് നിയമം അനുസരിച്ച് സ്വകാര്യ ഭാഗങ്ങള്‍ ബ്ലര്‍ ചെയ്ത ശേഷം മാത്രമേ അശ്ലീല വിഡിയോകള്‍ പോലും പ്രസിദ്ധീകരിക്കാനാകൂ. അതുകൊണ്ടുതന്നെ ബ്ലര്‍ ഒഴിവാക്കിയ അശ്ലീല ദൃശ്യങ്ങള്‍ പണം കൊടുത്തു വാങ്ങുന്നവര്‍ നിരവധിയാണ് ജപ്പാനില്‍. ഈ സാമ്പത്തിക സാധ്യതയാണ് നകമോട്ടോ പണമാക്കി മാറ്റിയത്. അശ്ലീല ദൃശ്യങ്ങളിലെ യഥാര്‍ഥ മുഖവും ശരീരഭാഗങ്ങളുമാണ് ഇയാള്‍ ബ്ലര്‍ മാറ്റി തെളിയിച്ചത്.
ഏതാണ്ട് 11 ദശലക്ഷം യെന്‍ (ഏതാണ്ട് 72 ലക്ഷം രൂപ) ഇതുവഴി സമ്പാദിച്ചുവെന്നാണ് നകമോട്ടോ പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. പതിനായിരത്തിലേറെ ഡീപ് ഫേക് വിഡിയോകള്‍ ഇതിനുവേണ്ടി നകമോട്ടോ നിര്‍മിക്കുകയും ചെയ്തു. ഒടുവില്‍ 20 ഡോളര്‍ വിലയിട്ട 10 ഡീപ് ഫേക്ക് ചിത്രങ്ങള്‍ വില്‍ക്കുന്നതിനിടെയാണ് നകമോട്ടോ പൊലീസ് പിടിയിലായതും ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ സമ്മതിച്ചതും.