courtഒരു കുടുംബത്തിലെ അഞ്ചുപേരെ വെടിവച്ച് കൊന്ന കേസിൽ പ്രതിക്ക് 205 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ വിസ്കോൻസെനിലാണ് സംഭവം. ക്രിസ്റ്റഫർ സ്റ്റോക്സെന്ന 44 കാരനാണ് അഞ്ചുപേരെ നിർദാക്ഷണ്യം വകവരുത്തിയത്.
കഴിഞ്ഞ ഏപ്രിൽ 27 ന് ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ക്രിസ്റ്റഫർ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. കൊലപാതകം കണ്ട് ഭയന്ന് കരഞ്ഞ മൂന്ന് വയസുള്ള കുഞ്ഞിനെ മാത്രം ഇയാള്‍ വെറുതേവിട്ടു. ഓരോ കൊലക്കുറ്റത്തിനും 40 വർഷം വീതമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ടത്. ഇതിന് പുറമേ അനധികൃതമായി തോക്ക് കൈവശം വച്ചതിന് അഞ്ച് വർഷവും ശിക്ഷ അനുഭവിക്കണം.