രണ്ടു വയസുള്ള മകളുമൊത്ത് മൃഗശാലയിൽ അച്ഛന്റെ സാഹസിക ഫോട്ടോഷൂട്ട്. സാൻഡിയാഗോ മൃഗശാലയിൽ നിന്ന് പുറത്തുവന്ന വിഡിയോ കണ്ട് അമ്പരക്കുകയാണ് കാഴ്ചക്കാർ. ഏഷ്യൻ ആഫ്രിക്കൻ ആനകളുള്ള മൃഗശാലയിലേക്കാണ് ജോസ് ഇമ്മാനുവൽ എന്ന ഇരുപത്തിയഞ്ചുകാരൻ മകളെയും കൊണ്ടുപോയത്. തുടർന്ന് മൃഗങ്ങളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി. ആന വരുന്നതു കാണ്ട് പുറത്തുനിന്ന ആളുകൾ ഉച്ചത്തിൽ നിലവിളിക്കുന്നത് വിഡിയോയിൽ കേൾക്കാം. ഇതുകേട്ട് വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കാൻ ജോസ് ശ്രമം നടത്തിയെങ്കിലും ഇടയ്ക്കു വച്ച് കുഞ്ഞ് താഴെ വീഴുന്നതും കാണാം.
കുഞ്ഞിന് അപകടഭീഷണി ഉണ്ടാക്കിയതിന് അച്ഛനെതിരെ പോലീസ് കേസെടുത്തു. ഫോട്ടോയെടുക്കാനാണ് വേലിക്കെട്ടുകൾ കടന്ന് പോയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഒരുലക്ഷം ഡോളർ ജാമ്യത്തുകയില്‍ ജോസിനെ വിട്ടയച്ചു.