ചൈനീസ് നഗരമായ കുന്‍മിങ്ങില്‍ സ്‌കൂളിനു പുറത്ത് ഏഴു പേരെ വെട്ടിയശേഷം ഒരു കുട്ടിയെ ബന്ദിയാക്കിയ അൻപത്തിയാറുകാരനെ പൊലീസ് വെടിവച്ചു കൊന്നു. ഇയാളുടെ വെട്ടേറ്റ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ കഴുത്തില്‍ കത്തി വച്ച് ബന്ദിയാക്കിയ അക്രമിയുടെ തലയില്‍ വെടിവച്ചു വീഴ്ത്തുന്ന ദൃശ്യങ്ങളാണു പൊലീസ് പുറത്തുവിട്ടത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വാങ് എന്നയാള്‍ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ‘സമൂഹത്തോടുള്ള പ്രതികാരമാണിത്. പൊലീസുകാരെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. ഒരാളെ ഞാന്‍ കൊല്ലും’ – ഇങ്ങനെ വാങ് പറയുന്നതും വിഡിയോയില്‍ കാണാം. പിന്നീടാണ് ഇയാള്‍ കുട്ടിയെ ബന്ദിയാക്കിയത്. തുടര്‍ന്ന് പൊലീസിലെ ഷാർപ് ഷൂട്ടർമാർ എത്തി വെടിവച്ചു വീഴ്ത്തുകയായിരുന്നു. ബന്ദിയാക്കിയ കുട്ടി പരുക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.