യാത്ര‌ാ സർവീസില്ല; പന്നികളെ കയറ്റി അയച്ച് വൻലാഭം കൊയ്ത് വിമാനക്കമ്പനി

volga-dnepr
SHARE

കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ ലോകമെമ്പാടുമുള്ള എല്ലാ മേഖലകളും തകര്‍ച്ച നേരിടുകയാണ്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ച ഒന്നാണ് വ്യോമയാന മേഖല. ഒട്ടുമിക്ക രാജ്യങ്ങളും രാജ്യാന്തര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

എന്നാൽ ഈ കോവിഡ്ക്കാലവും റഷ്യൻ വ്യോമയാന കമ്പനിയായ വോൾഗ ഡെനപറിന് ‘കൊയ്ത്ത്’ കാലമാണ്. അലക്സി ഇസയ്കിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വോൾഗ ഡെനപര്‍ ഈവര്‍ഷം ഇതുവരെ ഫ്രാന്‍സില്‍നിന്ന് ചൈനയിലേക്ക് 3000 പന്നികളെയാണ് കയറ്റി അയച്ചത്. ബോയിങ് 747 വിമാനത്തില്‍ തടികൊണ്ടുള്ള കൂടുകളില്‍ അടച്ചാണ് 10,400 കിലോമീറ്റര്‍ (650 മൈല്‍) ദൂരത്തേയ്ക്ക് ഇവയെ കടത്തിയത്.

ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ മൂലം നശിച്ച ലോകത്തിലെ ഏറ്റവും വലിയ പന്നി ചന്തയുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നു ഇത്. ഈവര്‍ഷം ആദ്യനാലു മാസത്തിനുള്ളില്‍ 2,54,533 ടണ്‍ പന്നിയിറച്ചി യുഎസില്‍നിന്ന് ചൈനയില്‍ എത്തിച്ചിരുന്നു. 2019ല്‍ ചൈന ഇറക്കുമതി ചെയ്തത് 2,45,000 ടണ്‍ ഇറച്ചിയേക്കാൾ അധികമാണ് ഇത്.

സാറ്റലൈറ്റില്‍നിന്നുള്ളവ മുതല്‍ അടിയന്തര പാലംവരെ എത്തിച്ചുനല്‍കുമെന്ന് അവകാശപ്പെടുന്ന അലക്സി ഇസയ്കിന്റെ കാർഗോ കമ്പനി, മാസ്ക്, ഹസ്മാറ്റ് സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി തെരുവുകളില്‍ അണുനശീകരണം നടത്തുന്ന വാഹനങ്ങള്‍ വരെ റഷ്യ, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്ക് അയയ്ക്കാറുണ്ട്. എങ്കിലും 2019 ഏപ്രിലിലേക്കാളും 32 ശതമാനമാണ് വോൾ‌ഗ ഡെനപറിന്റെ ഈ വര്‍ഷത്തെ ലാഭം.

രാജ്യാന്തര വ്യോമയാന മേഖല ഏറ്റവും തകര്‍ച്ച നേരിടുന്ന സമയമാണിത്. എന്നാല്‍ കാര്‍ഗോ കമ്പനികള്‍ക്ക് ഏറെ നേട്ടമുണ്ടാകുന്ന സമയവും. മുന്‍പ് യാത്രവിമാനങ്ങളിലാണ് ഭൂരിഭാഗം കാര്‍ഗോയും അയച്ചിരുന്നത്. ഈ സംവിധാനം ഇല്ലാതായതോടെ എല്ലാവരും കാര്‍ഗോ വിമാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ഇതോടെ വിമാനസര്‍വീസ് റേറ്റിലും ഇരട്ടിയുടെ വ്യത്യാസമാണുള്ളത്. - അലക്സി ഇസയ്കിൻ പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...