പാക്കിസ്ഥാൻ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ച ഗായിക റാബി പിര്‍സാദയുടെ നഗ്‌ന ചിത്രങ്ങള്‍ ചോർന്നു. പാക്ക് സൈന്യത്തെ വിമർശിച്ചതിന് പിന്നാലെയാണ് നഗ്ന ദൃശ്യങ്ങൾ പുറത്തായത്. ഇതോടെ റാബിയെ പിന്തുണച്ച് ഒട്ടേറെ പേർ രംഗത്തെത്തി.
പാക്കിസ്ഥാൻ ആര്‍മി വക്താവ് ഇവർക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നും ഹാക്കർമാരെ ഉപയോഗിച്ച് വിഡിയോ ചോർത്തിയതാണെന്നുമാണ് ഒരുകൂട്ടരുടെ ആരോപണം. എന്നാൽ റാബിയുടെ കാമുകന് ഫോണിലൂടെ അയച്ച വിഡിയോയാണ് ചോർന്നതെന്നാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്തായാലും വിഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ രണ്ടായി തിരിഞ്ഞ് ഈ വിഷയത്തിൽ ചൂടേറിയ ചർച്ച തുടങ്ങിയിട്ടുണ്ട്. വിഡിയോയും ചിത്രങ്ങളും എല്ലാവരും നീക്കം ചെയ്യണമെന്നും സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നുമാണ് ഒരു വിഭാഗം പാക്ക് സോഷ്യൽമീഡിയക്കാർ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നു ഭീഷണിമുഴക്കിയ വിവാദ താരമാണ് റാബി പിര്‍സാദ.