ചുവന്ന കാറിൽ വന്നിറങ്ങി; നാലുപേരെ കൊന്നെന്ന് കുറ്റസമ്മതം; അമ്പരന്ന് പൊലീസ്

murder-arrest-16
SHARE

കാറിൽ പൊലീസ് സ്റ്റേഷനിൽ വന്നിറങ്ങി നാല് പേരെ കൊന്നെന്ന് കുറ്റസമ്മതം നടത്തി അമ്പത്തിമൂന്നുകാരൻ. റോസ് വില്ലെയിൽ താമസിക്കുന്ന ശങ്കർ നാഗപ്പ ഹാങ്കുഡ് എന്ന് പരിചയപ്പെടുത്തിയാണ് ചുവന്ന കാറിൽ വന്നിറങ്ങിയത്. തന്റെ കുടുംബാംഗങ്ങളായ നാല് പേരെ താന്‍ കൊന്നുതള്ളിയെന്നും കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം തന്റെ കാറിന്റെ ഡിക്കിയിലുണ്ടെന്നും ശാന്തമായി അയാള്‍ പറഞ്ഞു. തമാശയാണെന്നും ആദ്യം കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കലിഫോര്‍ണിയയെ നടക്കിയ കൊലപാതക പരമ്പരകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നത്. കാലിഫോർണിയയിലാണ് സംഭവം. 

തിങ്കാളാഴ്ച ഉച്ചക്ക് 12.10നാണ് സ്വന്തം കാറില്‍ ശങ്കര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.  ഇയാള്‍ പറഞ്ഞതനുസരിച്ച് 212 മൈല്‍ അകലെയുള്ള റോസ്​വില്ലെയിൽ പൊലീസ് നടത്തിയ പരിശോധനയില്‍ ജങ്ഷന്‍ ബൗലേവാര്‍ഡിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് രണ്ടു കുട്ടികളുടെ ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.

മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലാമനെ കാറില്‍ കയറ്റി റോസ്്‌വില്ലെയില്‍നിന്നു പുറപ്പെട്ട ശങ്കര്‍ ഇയാളെയും കൊണ്ടു പല സ്ഥലങ്ങളിലും കറങ്ങിയതായി പൊലീസ് കണ്ടെത്തി. ഇതിനു ശേഷമാണ് ഇയാളെയും കൊന്നത്. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. 

 420 ഓളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്  ശങ്കര്‍ നാഗപ്പ ഹാങ്കുഡ് പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും വളരെ ശാന്തമായി പെരുമാറുന്ന ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നതായും പൊലീസ് അറിയിച്ചു.

നാല് പേരെയും ഇയാള്‍ തന്നെയാണ് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഇയാള്‍ക്കു പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി റോസ്വില്ലെ പൊലീസ് അറിയിച്ചു. കലിഫോര്‍ണിയയിലെ പ്രമുഖ കമ്പനികളില്‍ ജോലി നോക്കിയിട്ടുള്ള ശങ്കര്‍ അറിയപ്പെടുന്ന ഡാറ്റ സ്‌പെഷലിസ്റ്റാണ്. വ്യത്യസ്ത ദിവസങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണ്. 

MORE IN WORLD
SHOW MORE
Loading...
Loading...