'സുന്ദരിയായി മരിക്കണം'; അഞ്ചുദിവസത്തിന് ശേഷം അവൾ പോയി; ഇരുപതുകാരി ആഗ്രഹിച്ചത്

model-death-cancer-25
SHARE

ഒടുവിൽ ആഗ്രഹിച്ചതുപോലെ, സുന്ദരിയായി അവൾ ശവമഞ്ചത്തിൽ കിടന്നു. ഇരുപതാം വയസ്സിൽ ലോകത്തോട് വിടപറയുംമുൻപ് തന്റെ പ്രിയപ്പെട്ടവരോട് അവൾ പങ്കുവെച്ച അതേ ആഗ്രഹം. 'മരിച്ചുകിടക്കുമ്പോഴും സുന്ദരിയായിരിക്കണം'. 

ഫിലിപ്പീൻസിലെ യുവമോഡലായിരുന്നു റേസിന്‌ പ്രെഗുൻഡ. കാൻസർ ബാധിച്ച് ഇരുപതാം വയസ്സിൽ ലോകത്തോട് വിടപറയുന്നതിന് അഞ്ചുദിവസം മുൻപ് സഹോദരിയോട് പറഞ്ഞു, എനിക്ക് സുന്ദരിയായി മരിക്കണമെന്ന്. തന്റെ ശവസംസ്കാര ചടങ്ങുകൾക്ക് വിശദമായ പ്ലാൻ റേസിൻ തയ്യാറാക്കി. ശവമഞ്ചത്തിന് സമീപം ഒരുക്കേണ്ട പൂക്കളുടെ നിറം, ഗൗൺ എല്ലാം റേസിൻ ആഗ്രഹിച്ച പോലെ തന്നെ. 

തൂവെള്ള ഗൗണിൽ വെള്ള പുഷ്പങ്ങൾ കൊണ്ടുള്ള ഹെയർ ബാൻഡണിഞ്ഞ് പുഞ്ചിരി തൂകി റേസിൻ യാത്രയായി. അവസാന ആഗ്രഹം പറഞ്ഞ് അഞ്ച് ദിവസം കൂടിയേ റേസിൻ ജീവിച്ചിരുന്നുള്ളൂ. 

അവളുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു എന്നു പറഞ്ഞുകൊണ്ട് അവളുടെ സഹോദരി ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ :- '' ഇന്ന് നിന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിഞ്ഞിരിക്കുന്നു. നിന്റെ ചിരിയിൽ അതെനിക്ക് കാണാം. ഒരിക്കലുമുണരാത്ത ഉറക്കത്തിലേക്കു പോയ ലൗലിക്ക് അവളുടെ ആഗ്രഹം പോലെയൊരു യാത്രാമൊഴിയേകാൻ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയിരുന്നു. നിന്റെ ഓർമകൾക്കു മരണമില്ലെന്നും എന്നും എന്റെ ഹൃദയത്തിൽ നീയുണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് അവർ അവളെ തനിച്ചാക്കി മടങ്ങിയത്

2017 ഏപ്രിൽ പതിനേഴിനായിരുന്നു റേസിന്റെ വിയോഗം. രണ്ട് വർഷങ്ങൾക്കിപ്പുറം സഹോദരി ഓർമ്മകൾ പങ്കുവെച്ചതോടെയാണ് റേസിൻ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 

MORE IN WORLD
SHOW MORE