പതിമൂന്നാം വയസിൽ പിതാവിൽ നിന്ന് രണ്ടുവട്ടം ഗർഭിണി; ലോകത്തെ ഞെട്ടിച്ച തുറന്നു പറച്ചിൽ

representional-minor-rape
SHARE

അതിജീവനം എന്ന വാക്കിന്റെ പര്യായമായി മാറുകയാണ് ഈ പതിനെട്ടുകാരി. ഒരിറ്റു കണ്ണീരു പോലുമില്ല ഇവളുടെ കണ്ണുകളിൽ. ചോര പൊടിയുന്ന ഒരായിരം അനുഭവങ്ങൾ ചെറുപ്രായത്തിൽ തന്നെ ശരീരത്തിലും മനസിലും പേറേണ്ടി വന്ന അവളുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. സ്വന്തം അസ്തിത്വം മറച്ചു വയ്ക്കാതെയാണ് അവള്‍ ടെലിവിഷൻ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. താൻ അനുഭവിച്ച നകരയാതന ലോകത്തിനു മുന്നിൽ അവൾ വെളിപ്പെടുത്തി. പതിമൂന്നാം വയസിൽ സ്വന്തം അച്ഛനിൽ നിന്ന് രണ്ടു വട്ടം ഗർഭിണിയായി. അസുഖമായിരുന്നിട്ടും കൂടി സ്വന്തം പിതാവിനാൽ ദിവസം നാലു തവണ അവൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. 

ആറു വയസുളളപ്പോൾ മുതലാണ് പിതാവ് പീഡിപ്പിക്കാൻ തുടങ്ങിയത്. അഞ്ചാം വയസിലാണ് അമ്മയും പിതാവും വിവാഹ ബന്ധം വേർപ്പെടുത്തുന്നത്. ഒരു വർഷം കാര്യമായി പ്രശ്നങ്ങളില്ലായിരുന്നു. ആറാം വയസിലാണ് അന്ന് വരെ വാത്സ്യലത്തോടെ മാത്രം ഇടപ്പെട്ടിരുന്ന പിതാവിന്റെ മുഖം മാറുന്നത് മനസിലായത്. 

ലിവിങ്ങ് റൂമിൽ വച്ച് എല്ലാ അച്ഛൻമാരും തങ്ങളുടെ പെൺമക്കളുടെ അടുത്ത് സ്വഭാവികമായി ചെയ്യുന്ന കാര്യങ്ങളാണ് ഇതെന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു അതിക്രൂരമായി അയാള്‍ മകളെ ബലാത്സംഗം ചെയ്തത്. ആ സംഭവത്തിനു ശേഷം സന്തോഷം എന്തെന്ന് അവള്‍ അറിഞ്ഞിട്ടില്ല. അവളുടെ രാത്രികളും പകലുകളും വേദനകളുടേതായിരുന്നു. അതിക്രൂരമായാണ് അയാള്‍ തന്റെ മകളോട് പെരുമാറിയിരുന്നത്. ലൈംഗിക സുഖത്തിനു വേണ്ടി എളുപ്പം കീഴ്പ്പെടുത്താവുന്ന ഒരു സാധുമൃഗമായി മാറി ഈ പെണ്‍കുട്ടി. പതിനൊന്നാം വയസിലാണ് താൻ ആദ്യമായി ഗർഭിണിയാണെന്ന് മനസിലായത്. പിതാവിന്റെ ക്രൂരമായ പീഡനവും ബോധപൂർവ്വമായ ശ്രമവും മൂലം ഗർഭം അലസി. പതിമൂന്നാം വയസിൽ പിതാവിൽ നിന്നും രണ്ടാമതും അവള്‍ ഗർഭിണിയായി. 

ഗൂഗൂളിൽ നോക്കിയാണ് അച്ഛൻ ഗർഭം അലസിപ്പിക്കാനുളള വഴികൾ തേടിയതെന്നും ഷാനോൺ ക്ലിഫ്റ്റൺ എന്നാണ് തന്റെ പേരെന്ന് വെളിപ്പെടുത്തി അവള്‍ പറയുന്നു. കഠിനമായ വ്യായാമങ്ങൾ ചെയ്യിച്ചും ശരീരത്തിന് ആയാസം നൽകിയും ഗർഭം അലസിപ്പിക്കാൻ പിതാവ് ശ്രമിച്ചിരുന്നതായി അഭിമുഖത്തിൽ വ്യക്തമാക്കി. ഒൻപതാം മാസം ആയപ്പോഴേക്കും അവളെയും കൂട്ടി അച്ഛൻ നാടുവിട്ടു. ഇരുവരെയും കാണാതായതിന്റെ ആറാം ദിവസം അവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ദിവസം പതിമൂന്നാം വയസിൽ അവൾ സ്വന്തം അച്ഛന്റെ കുഞ്ഞിന്  അമ്മയായി. 2015 ൽ 36 കാരനായ പിതാവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 

എല്ലാ രാത്രികളിലും അച്ഛന്‍ ബലാത്സംഗം ചെയ്യുമായിരുന്നുവെന്ന് അവള്‍ വെളിപ്പെടുത്തുന്നു. വേദനകൊണ്ട് പുളഞ്ഞ് കരഞ്ഞാല്‍പോലും വെറുതെ വിട്ടിരുന്നില്ല. എതിര്‍ത്തപ്പോഴൊക്കെ ഇരുമ്പ് പഴുപ്പിച്ച് ശരീരം പൊള്ളിക്കുകയും ചുറ്റികയ്ക്ക് അടിക്കുകയും ചെയ്ത് തന്നെ നിശബ്ദയാക്കി. 16-ാം വയസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, പിന്നീട് ഒരു അകന്ന ബന്ധുവാണ് അവളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

അച്ഛൻ ജയിലിൽ ആയി മൂന്ന് വർഷത്തിനു ശേഷമാണ് തന്റെ പേരു വെളിപ്പെടുത്തി കൊണ്ട് തന്നെ രാജ്യാന്തര മാധ്യമത്തോട് തന്റെ കഥ തുറന്നു പറയാൻ ധീരയായ ഈ പെണ്‍കുട്ടി തയ്യാറാകുന്നത്. ഇനിയൊരു കുരുന്നു പോലും പീഡിപ്പിക്കപ്പെടരുതെന്നും ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവർക്ക് തന്റെ ജീവിതം ഒരു പാഠമാകാൻ വേണ്ടിയാണ് തന്റെ ജീവിതകഥ താൻ തുറന്നു പറയുന്നതെന്നും അവള്‍ പറയുന്നു. അതിജീവനത്തിന്റെ പാഠമായി ഈ കഥ രാജ്യാന്തര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. 

അയാൾ എന്റെ ജീവിതം കവർന്നെടുത്തു. എന്റെ രാത്രികൾ ദുസ്വപ്നങ്ങളാക്കി മാറ്റിയത് അയാളാണ്. അയാൾ മാത്രമാണ് എന്റെ ബാല്യകാല ഓർമ്മകളിൽ ഉളളത്. സ്നേഹവും സഹാനുഭൂതിയും എന്താണെന്ന് പോലും ഞാൻ ഇതു വരെ മനസിലാക്കിയിട്ടില്ല. ഓരോ ദിവസവും അനുഭവിക്കാൻ പോകുന്ന വേദനകളെ ഓർത്ത് ഞാൻ പൊട്ടിക്കരയുമായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഇടപ്പെട്ടിട്ടുളള ഒരേ ഒരു വ്യക്തി എന്റെ അച്ഛനാണ്. എന്നൊടുത്തുളള ലൈംഗിക ബന്ധം ചിത്രീകരിച്ച് അയാൾ വീണ്ടും വീണ്ടും കണ്ടു രസിക്കുമായിരുന്നു. എന്റെ കുഞ്ഞിനെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. അവൻ എന്റെ മകനാണോ എന്റെ സഹോദരനാണോ എന്ന സംശയം പലപ്പോഴും എന്നെ വിട്ടുപോയിരുന്നുമില്ല. 

16–ാം വയസിൽ ആത്മഹത്യക്കു ശ്രമിച്ചുവെങ്കിലും ജീവിതം വെറുതെ കൈവിട്ടു കളയണ്ടതല്ലെന്നു ഇപ്പോൾ തോന്നുന്നു. എല്ലാത്തിനെയും ഞാൻ അതിജീവിക്കും. എന്റെ ജീവിതം മറ്റുളളവർക്കു വേണ്ടിയുളളതാണ് ഒരു കുഞ്ഞു പോലും ഇനിയും ഉപദ്രവിക്കപ്പെട്ടു കൂടാ. എന്റെ അഭിമുഖം ഇക്കാര്യത്തിനു വേണ്ടി തന്നെയാണ് . നിങ്ങൾ ലോകത്തോട് എന്റെ കഥ പറയണം. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരായിരം കുഞ്ഞുങ്ങൾക്ക് എന്റെ മുഖമായിരിക്കും. ഈ നരകയാതന ഇനിയാരും അനുഭവിക്കാതിരിക്കട്ടെ..’ അവള്‍ ഉള്ളുപൊള്ളി പറഞ്ഞുനിര്‍ത്തുന്നു

MORE IN WORLD
SHOW MORE