ലോകത്തെ നടുക്കിയ അരുംകൊലയായിരുന്നു 2017 ഫെബ്രുവരിയിൽ അമേരിക്കയിൽ നടന്നത്. ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയ അലീസ്സ നൊഡീസ എന്ന യുവതിയാണ് അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. മയക്കുമരുന്ന് നൽകിയ ശേഷം ഇരുപതുകാരനായ ബ്രയാൻ വരെലയാണ് അതിക്രൂരമായി അലീസയെ കൊലപ്പെടുത്തിയത്.
പ്രതിയുടെ കുറ്റസമ്മത മൊഴി കേട്ട് ഞെട്ടിയിരിക്കുകയാണ് കോടതിയും ലോകവും. താൻ ലഹരി മരുന്ന നൽകിയതോടെ പെൺകുട്ടിയുടെ ബോധം നഷ്ടപ്പെട്ടുവെന്നും അതിനു ശേഷം അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. ബലാത്സംഗം ചെയ്യുമ്പോൾ പെൺകുട്ടിക്ക് ബോധമുണ്ടായിരുന്നോയെന്ന് പൊലീസ് ആരാഞ്ഞു. ഉറപ്പില്ലായിരുന്നുവെന്ന് ബ്രയാൻ മൊഴി നൽകി. പെൺകുട്ടി മരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബലാത്സംഗത്തിന് ഇരയായതെന്നായിരുന്നു വൈദ്യപരിശോധനയുടെ റിപ്പോര്‍ട്ടുകള്‍. മരണാവസ്ഥയിലുളള പെൺകുട്ടിയുടെ അർധ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കളുടെ ഗ്രൂപ്പിലേക്ക് അയച്ച് 'ഇവളുമായി ഞാന്‍ സെക്‌സിലേര്‍പ്പെട്ടു'വെന്ന് പൊങ്ങച്ചം പറയുകയായിരുന്നു ബ്രയാൻ അപ്പോൾ. ഇതിന് ശേഷം വീഡിയോ ഗെയിം കളിച്ച് കിടന്നുറങ്ങി.
രാവിലെ നൊസീഡയുടെ മൂക്കില്‍ നിന്ന് രക്തമൊഴുകിയിരിക്കുന്നതായി അയാള്‍ കണ്ടു. മറ്റൊന്നും ശ്രദ്ധിക്കാതെ ഒരുങ്ങി, മുറി പൂട്ടിയ ശേഷം അയാള്‍ ജോലിക്ക് പോയി. വൈകിട്ട് തിരിച്ചുവന്ന ശേഷം നൊസീഡയുടെ മൃതദേഹം കുളിപ്പിച്ച്, ഒരു പെട്ടിയിലാക്കി സൂക്ഷിച്ചു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിച്ച പോലീസാണ് പെട്ടിയില്‍ അടച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.
സംഭവത്തിൽ കൂടുതലൊന്നും ചെയ്യാൻ പൊലീസിനോ കോടതിക്കോ കഴിഞ്ഞതുമില്ല. 34 മാസത്തെ തടവ് മാത്രമാണ് ബ്രയാന് കോടതി വിധിച്ചത്. നിലവിലുള്ള നിയമവ്യവസ്ഥയിലുള്ള പരിമിതികളാണ് പ്രതിക്ക് ഇത്രയും ചെറിയ ശിക്ഷ ലഭിക്കാനുള്ള കാരണമെന്ന് കോടതി വ്യക്തമാക്കി. കോടതിവിധി ഒരു താമശ പോലെ മാത്രമേ തോന്നിയുള്ളൂവെന്നും തന്റെ മകളെ ഇനിയൊരിക്കലും കാണാനാകില്ല എന്നതാണല്ലോ സത്യാവസ്ഥയെന്നും നൊസീഡയുടെ അമ്മ ജീന പിയേഴ്സണ്‍ പറഞ്ഞു.