കഴുത്തറുത്തു; ലൈംഗികാവയവം മുറിച്ചെടുത്തു: ഫുട്ബോളറുടെ കൊലയിൽ ഞെട്ടി ലോകം; വെളിപ്പെടുത്തൽ

daniel-correa-freitas
SHARE

ഒക്ടോബർ 28നായിരുന്നു ലോകത്തെ നടുക്കി പ്രശസ്ത ഫുട്ബോൾ താരവും ബ്രസീലിലെ പ്രമുഖ ക്ലബായ സാവോപോളോയുടെ മുൻ നിരതാരവുമായ ഡാനിയേൽ കെറേയ്റോ ഫ്രെയിറ്റാസ് കൊല്ലപ്പെട്ടത്. അതി ദാരുണമായിരുന്നു 24 കാരനായ ഡാനിയേലിന്റെ മരണം. പൈശാചികമായ രീതിയിലായിരുന്നു കൊലപാതകം. ഡാനിയേലിന്റെ മൃതദേഹത്തിൽ നിന്നും ലൈംഗികാവയം നീക്കം ചെയ്ത നിലയിലായിരുന്നു. കഴുത്തു മുറിച്ച നിലയിലും.

സംഭവത്തിന് ശേഷം മൂന്നാംനാൾ പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ബിസിനസുകാരന്‍ എഡിസണ്‍ ബ്രിട്ടസ് ജൂനിയര്‍(38) എന്നയാളെ അറസ്റ്റ് ചെയ്തു. തന്റെ ഭാര്യയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു പ്രതികാരമായി അതിദാരുണമായി ഡാനിയേലിനെ െകാലപ്പെടുത്തുകയായിരുന്നു എന്നാണ് എഡിസണിന്റെ മൊഴി. തന്റെ ഭാര്യയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നത് നേരിട്ടു കണ്ടുവെന്നും ആ നിമിഷത്തെ മതിഭ്രമത്തിൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും എഡിസൺ പറഞ്ഞു. എന്നാൽ പൊലീസ് മൊഴി ഗൗരവത്തിൽ എടുത്തിട്ടില്ല. ഡാനിയേലിന്റെ കൊലപാതകത്തിൽ എഡിസണിന്റെ ഭാര്യ ക്രിസ്റ്റ്യാനേയേയും പതിനെട്ടു വയസുളള മകൾ അല്ലാന എന്നിവരെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. 

ഒക്‌ടോബര്‍ 28 ന് ബ്രസീലിലെ തെക്കുകിഴക്കന്‍ ഭാഗമായ പരാനയിലെ സാവോ ജോസ് ഡോസ് പിന്‍ഹെയ്‌സ് നഗരത്തില്‍ നിന്നും ഡാനിയേലിന്റെ മൃതദേഹം കണ്ടെടുത്തത്. എഡിസണിന്റെ മകൾ അല്ലാനയുടെ പതിനെട്ടാം പിറന്നാളിന് ഡാനിയേലിന് ക്ഷണം ഉണ്ടായിരുന്നു. നൈറ്റ് ക്ലബിൽ തുടങ്ങിയ ആഘോഷം വീട്ടിലും നീണ്ടു. അന്നേരവും ഡാനിയേലിന്റെ സാന്നിധ്യം എഡിസണിന്റെ വീട്ടിലുണ്ടായിരുന്നു. എഡിസണിന്റെ ഭാര്യയുമായി അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ഡാനിയേൽ കിടക്കുന്ന ചിത്രം ഡാനിയേൽ തന്നെ സമൂഹമാധ്യമങ്ങൾ പോസ്റ്റ് ചെയ്തത് എഡിസണിന്റെ പലവാദങ്ങളെയും പൊളിച്ചടുക്കുന്നതായി. മരിക്കുന്നതിനു മുൻപ് ഡാനിയേൽ കൂട്ടുകാർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം അയച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

edison-brittes-junior

ഡാനിയേലും ക്രിസ്റ്റ്യാനോയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കണ്ടു വന്ന എഡിസൺ ഭ്രാന്തമായ ആവേശത്തിൽ ഡാനിയേലിനെ കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മകളുടെ ജൻമദിനത്തിന്റെ ആഘോഷങ്ങൾക്കിടെ മദ്യലഹരിയിൽ കിടപ്പുമുറിയിൽ പ്രവേശിക്കവേ ഡാനിയേൽ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും തുടർന്ന് കിടക്കയിൽ നിന്ന് വലിച്ചിറക്കി താന്‍ ‍മർദ്ദിച്ചുവെന്നും എഡിസണ്‍ പറയുന്നു. അവശനായ ഡാനിയിലിനെ അവിടെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്ന ചെറിയ കത്തി എടുത്തുകൊണ്ടു വന്നു കഴുത്തറുക്കുകയായിരുന്നുവെന്നും എഡിസൺ പൊലീസിനോട് പറഞ്ഞു. 

ഡാനിയലിനെ വീട്ടിലിട്ടു തല്ലിക്കൊന്നതിനു ശേഷം കാട്ടിൽ കൊണ്ടു പോയി തളളുകയായിരുന്നുവെന്നും ലൈംഗികാവയം വെട്ടിയെടുത്തതുമൂലം രക്തം വാർന്നാണ് മരിച്ചതെന്നും പൊലീസ് പറയുന്നു.ഡാനിയലിനെ കൊലപ്പെടുത്താൻ പുറത്തു നിന്ന് മൂന്നുപേരുടെ സഹായം പ്രതിക്ക് ലഭിച്ചുവെന്നും ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കുന്നു.  

MORE IN WORLD
SHOW MORE