യുവതിയെ പതിമൂന്നാം വയസുമുതൽ ഗുഹയിലടച്ച് പതിനഞ്ച് വർഷം ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന 83 കാരനായ മന്ത്രവാദിയെ പൊലീസ് പിടികൂടി. ഇന്ത്യാനോഷ്യയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ജാഗോ എന്ന മന്ത്രവാദിയെ പൊലീസ് പിടികൂടിയതടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
യുവതിയുടെ പതിമൂന്നാമത്തെ വയസില്‍ ചികിത്സക്കായാണ് വീട്ടുകാര്‍ വ്യാജവൈദ്യന്‍ കൂടിയായ ആളുടെ അടുത്ത് എത്തിച്ചത്. ചികിത്സയ്ക്കായി അവളെ അവിടെ നിര്‍ത്തിയ ശേഷം വീട്ടുകാര്‍ തിരിച്ചു പോവുകയും ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം അവളെ കാണാതായി. ജക്കാർത്തയിൽ ബാലികയെ ജോലിയ്ക്കായി അയച്ചിരിക്കുന്നുവെന്നാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്.
രാവിലെ മുതൽ ഗുഹയിൽ അടച്ചിടുന്ന പെൺകുട്ടിയെ രാത്രി കുടിലിൽ എത്തിച്ചു പീഡിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതി. മന്ത്രവാദത്തിന്റെയും ചികിത്സയുടെയും പേരിലായിരുന്നു പീഡനം. കുട്ടിയെ അമിറിൻ എന്ന് പേരായ ആൺകുട്ടിയുടെ ഫോട്ടോ കാണിക്കുകയും അതൊരു ജിന്നാണെന്നും ആ ജിന്ന് തന്നോടോപ്പമുണ്ടെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ജിന്നിന്നൊപ്പമാണ് താൻ ലൈംഗിക ബന്ധം നടത്തുന്നതെന്നായിരുന്നു കുട്ടിയുടെ വിശ്വാസം.
താനെവിടെ പോയാലും ജിന്ന് തന്നെ പിടികൂടുമെന്ന് ഭയന്ന പെണ്‍കുട്ടി ഗുഹയ്ക്ക് പുറത്തിറങ്ങാന്‍ ശ്രമിച്ചതുമില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഇയാള്‍ യുവതിയെ ചൂഷണം ചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് കാര്യങ്ങള്‍ പുറത്തറിയുന്നതും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നതും. ലൈംഗിക ചൂഷണത്തിനും കുട്ടികള്‍ക്കെതിരെയുള്ള ചൂഷണത്തിനുമാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.