ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ വീണ്ടും ഇസ്രയേലിന്റെ മിസൈൽ ആക്രമണം

missile-attack
SHARE

പലസ്തീനിലെ ഗാസയിലുള്ള ഹമാസ് ശക്തികേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍. 2014നുശേഷം നടന്ന ഏറ്റവും ശക്തമായ മിസൈല്‍ ആക്രണമാണ് ഇത്. ആക്രണത്തില്‍ രണ്ടുപേര്‍  കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹമാസിന്റെ  ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞത്. ഹമാസിന്റെ കീഴിലുണ്ടായിരുന്ന ബെറ്റാലിയന്‍ ഹെഡ്കോര്‍ട്ടേഴ്സും ട്രെയ്നിംങ് ക്യാംപും ആക്രണത്തില്‍ തകര്‍ന്നതായാണ് വിവരം.  

MORE IN WORLD
SHOW MORE