കാമുകിക്ക് പുതിയ ബന്ധം; സ്കൂളിൽ വിദ്യാർത്ഥി 17 പേരെ വെടിവെച്ചു കൊന്നു

Florida
SHARE

കാമുകിക്ക് പുതിയ ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് കാമുകന്‍ 17 പേരെ വെടിവെച്ചു കൊന്നു. അമേരിക്കയിലെ ഫ്ലോറിഡയിലെ ഒരു സ്കൂളിലാണ് സംഭവം. നിക്കോളാസ് ക്രൂസ് എന്ന 19കാരനാണ് സ്കൂളിലുണ്ടായിരുന്നവർക്കു നേരെ വെടിയുതിർത്തത്. ഇയാള്‍ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. പഠന കാലയളവിൽ സ്കൂളിൽ നിന്നും ക്രൂസിനെ പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘനത്തെ തുടർന്നാണ് ക്രൂസിനെ സ്കൂളിൽ നിന്നു പുറത്താക്കിയത്. ക്രൂസിന്റെ പഴയ കാമുകിയുടെ പുതിയ ബന്ധമായിരിക്കാം അയാളെ ഇത്തരം ഒരു കൃത്യത്തിലേക്കു പ്രേരിപ്പിച്ചതെന്നു വിദ്യാർത്ഥികൾ പൊലീസിനോടു പറഞ്ഞു. പലപ്പോഴായി പഴയകാമുകി ക്രൂസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകി. 

nikolas

സംഭവത്തെ പറ്റി പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. വെടിയുതിർത്തതിനു ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. 2012ൽ 26 പേരുടെ മരണത്തിനിടയാക്കിയ സ്കൂൾ ആക്രമണത്തിനു ശേഷം ഇത്രയേറെ ആളുകൾ കൊല്ലപ്പെട്ട ഒരാക്രമണം ഉണ്ടായിട്ടില്ല. 

ഈ വർഷം അമേരിക്കയിൽ നടക്കുന്ന ആറാമത്തെ സ്കൂൾ ആക്രമണമാണ് ഇത്. പന്ത്രണ്ടു പേർ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശിക സമയം 2.30യോടെയാണ് ആക്രമണം ഉണ്ടായത്.  ആക്രമണത്തിനിരയായവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ വെടിയുടെ ശബ്ദം കേട്ടപ്പോൾ സംഭവിക്കുന്നതെന്താണെന്നു മനസ്സിലായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അധ്യാപകരെയും വിദ്യാർത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുകയായിരുന്നു. 

MORE IN BREAKING NEWS
SHOW MORE