അറുപതാം കല്യാണത്തിന്റെ പുതുമോടിയിലാണ് മൂന്നാറില്‍ രണ്ട് ദമ്പതിമാര്‍. മൂന്നാർ വിരിപാറ എസ്റ്റേറ്റിലെ ഷണ്‍മുഖയ്യ ഷണ്‍മുഖനദി ദമ്പതികളും, കനിമല എസ്റ്റേറ്റിലെ സെല്‍വരാജ് ലളിത ദമ്പതികളുമാണ് തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായത്.
ചെറുപ്പത്തില്‍ നാട്ടാചാരങ്ങളോടെ വിവാഹിതരായി മക്കളും കൊച്ചുമക്കളുമൊക്കെയായി 60 വയസ് പിന്നിടുമ്പോള്‍ വിവാഹചടങ്ങ് ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നതാണ് അറുപതാം കല്യാണം. മൂന്നാര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ അങ്ങനെ ഷണ്‍മുഖയ്യയും ഷണ്‍മുഖ നദിയും, സെല്‍വരാജും ലളിതയും സ്നേഹത്തിന്റെ മാലകള്‍ പരസ്പരം ചാര്‍ത്തി.
മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും മുന്നില്‍ വച്ച് നടന്ന അറുപതാം കല്യാണം കൂടുതൽ സന്തോഷമായി ഇവര്‍ക്ക്.
കുടുംബബന്ധം ദൃഡമാകാന്‍ ലക്ഷ്യമിടുന്നതാണ് തമിഴര്‍ക്കിടയിലെ ഈ ആചാരം. മൂന്നാറില്‍ അപൂര്‍വമായാണ് ഇത്തരത്തില്‍ ഒരു വിവാഹം നടക്കുന്നത്.