സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് എന്ന ‘വമ്പന്‍’ തട്ടിപ്പ്‍; 'പാവങ്ങളുടെ പെഗസസ്'

parallelwb
SHARE

കേരളത്തില്‍ പുത്തരിയല്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഗുരുതരമായ ഒരു കുറ്റകൃത്യമായി മാറുകയാണ് സമാന്തര  എക്സ്ചേഞ്ച് നടത്തിപ്പ്. വിദേശകോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുന്ന സംവിധാനം. അതിനാവശ്യമായ 20 ഉപകരണങ്ങളാണ് കോഴിക്കോട് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 12 എണ്ണവും ഒരാൾ തന്നെ കൈമാറിയതാണെന്ന് പൊലീസ് കണ്ടെത്തി. പലതും അനധികൃതമായെത്തിച്ച ചൈനീസ് ഉപകരണങ്ങൾ. നൂറുകണക്കിന് സിംകാര്‍ഡുകളും ഇവരെടുത്ത് അമ്മാനമാടി. ബെംഗളൂരുവിലെ 9 ഇടങ്ങളിൽ നടത്തിയിരുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കഴിഞ്ഞ മാസമാണ് ബെംഗളൂരു പൊലീസിന്റെ തീവ്രവാദ വിരുദ്ധ സെൽ പിടികൂടിയത്. ഇതിന്റെ തുടർച്ചയായിരുന്നു കോഴിക്കോട് ഒാപ്പറേഷൻ.

സമാന്തര എക്സ്ചേഞ്ച് പ്രവർത്തനരീതി എങ്ങനെ? അതുണ്ടാക്കുന്ന ദോഷഫലങ്ങൾ എന്ത് എന്നുമറിയാം വിശദമായി..വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...