‘ഞങ്ങളെ അവൾ കാണുന്നുണ്ടായിരുന്നു; അതുവഴി പോകുമ്പോൾ..’; അമ്മ പറയുന്നു

rahman-life-story
SHARE

‘അവൾ ഞങ്ങളെ കാണുന്നുണ്ടായിരുന്നു. പോകുമ്പോഴും വരുമ്പോഴുമെല്ലാം. നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു..’ സാജിതയുടെ അമ്മയുടെ വാക്കുകൾ. കണ്ടപ്പോൾ സമാധാനമായി. ഇത്ര െകാല്ലം എവിടെ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. ഏതെങ്കിലും നാട്ടിൽ കാണുമെന്ന് ഉൗഹിച്ചു. പക്ഷേ െതാട്ടടുത്ത് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല. അമ്പരപ്പോടെ മാതാപിതാക്കൾ പറയുന്നു. കൊറോണ സമയവും ലോക്ഡൗണും ഭക്ഷണത്തിനും വരുമാനത്തിലും പ്രതിസന്ധി ആയതോടെയാണ് പത്തുവർഷത്തിലേറെ നീണ്ട ഒളിവുജീവിതത്തിന് അവസാനമായത്. വിഡിയോ കാണാം. 

ഈ വാർത്ത അറിഞ്ഞവർക്ക് മാത്രമല്ല, അയൽവീട്ടിലെ താമസക്കാർക്കും സ്വന്തം നാട്ടുകാർക്കും സുഹൃത്തുക്കൾക്ക് പോലും വിശ്വസിക്കാൻ കഴിയുന്നില്ല റഹ്മാന്റേയും സാജിതയുടേയും ജീവിതക്കഥ. നമുക്കൊരു ഐഡിയയും ഇല്ലേ എന്നാണ് നാട്ടുകാരുടെ ആദ്യ പ്രതികരണം. വിശ്വസിക്കാനും കഴിയുന്നില്ല. അവര് പറയുന്നത് കേട്ടിട്ട് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല.. ഇതാണ് നാട്ടുകാരുടെ അവസ്ഥ. എന്തിന്റേ പേരിലാണെങ്കിലും ജാതിയോ മതമോ ഒന്നും നോക്കാതെ ഒരുമിച്ച് നിൽക്കുന്ന ജനങ്ങളുള്ള നാട്ടിൽ എന്തിന്റേ പേരിലായിരുന്നു ഈ സാഹസിക ഒളിവുജീവിതം എന്ന ചോദ്യം നാട്ടുകാർ പരസ്പരം ചോദിക്കുന്നു. വിഡിയോ കാണാം.

'പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യക്ക് ഞാൻ കൊടുത്തിരുന്നു. ഇലക്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല.  കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.' റഹ്മാന്റെ വാക്കുകൾ.  

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ല. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമിൽ ടി.വി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്സെറ്റ് വച്ച് കേൾക്കും. അങ്ങനെയാണ് റഹ്മാൻ ജോലിക്ക് പോകുമ്പോൾ സമയം ചിലവഴിക്കുന്നത്. എന്റെ വീട്ടുകാർ‌ വിളിച്ചു. ഇപ്പോള്‍ സമാധാനമായി– സാജിത പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...