‘ഒരിക്കൽ എന്റെ സ്വർഗം’; ഭാര്യയെ തള്ളിയിട്ട് കൊന്ന സ്ഥലത്തെത്തി ഫോട്ടോ; അതിക്രൂരം

wife-selfie
SHARE

ഗർഭിണിയായ ഭാര്യയുമായി മലമുകളിൽ സെൽഫിയെടുത്തിട്ട് അടുത്ത നിമിഷം ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ രോഷം ഉയര്‍ത്തിയിരുന്നു. ടർക്കിയിലെ മുഗ്ഡലയിൽ ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. 2018–ലാണ് സംഭവം നടക്കുന്നത്. സംഭവത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം അതേ സ്ഥലത്തെത്തി ഭാര്യയുടെ ഓർമയിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റും ചെയ്തുവെന്ന് പൊലീസ്. 

40–കാരനായ ഹകൻ അയ്സലാണ് 32–കാരിയായ ഭാര്യ സെമ്ര അയ്സലിനെ നിഷ്ക്കരുണം കൊലപ്പെടുത്തിയത്. ഭാര്യയുമൊത്ത് അയ്സൽ എടുത്ത സെൽഫി ചിത്രങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു, ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ചും പറയുന്നത്. ഒരിക്കൽ എന്റെ സ്വർഗമായിരുന്ന ഇടത്ത് ഇപ്പോൾ സൂര്യനുദിക്കുന്നില്ല എന്ന വരികളും ഫോട്ടോയ്ക്കൊപ്പം കുറിച്ചു. എന്നിട്ട് അതേ സ്ഥലത്ത് തന്നെ ആർഭാടപൂര്‍വം അവധിദിവസങ്ങളും ആഘോഷിച്ചാണ് ഇയാൾ മടങ്ങിയത്. 

ഭാര്യയുടെ പേരിലെടുത്തിരിക്കുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കാൻ വേണ്ടിയാണ് അയ്സൽ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രൊസിക്യൂട്ടർമാർ വാദിച്ചത്. 1000 അടി മുകളിൽ നിന്നാണ് 7 മാസം ഗർഭിണിയായിരുന്ന സെമ്രയെ ഭർത്താവ് തള്ളിയിട്ടത്. സംഭവസ്ഥതത്ത് വെച്ച് തന്നെ സെമ്രയും ഗർഭസ്ഥശിശുവും മരിച്ചു. കരുതിക്കൂട്ടി, കൃത്യമായി ആവിഷ്ക്കരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രൊസിക്യൂട്ടർമാർ വാദിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസാണ് ഭാര്യ അപകടത്തിൽപ്പെട്ട് മരിക്കുകയാണെങ്കിൽ ഭർ‌ത്താവിന് ലഭിക്കുക. പണത്തിനോടുള്ള അതിമോഹം അയ്സലിനെ കൊടുംകുറ്റവാളിയാക്കുകയിയിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...