കാമുകനെ തേടി നെന്മാറയിൽ നിന്നും കൊല്ലത്ത്; രാത്രി കഴിഞ്ഞത് കിണറിനരികെ

INDIA-WEATHER-TIDE
SHARE

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാലക്കാട് നെന്മാറയില്‍‌നിന്നു യുവതി കല്ലുവാതുക്കലില്‍ എത്തി. വീട്ടില്‍‌ കയറുന്നത് യുവാവിന്റെ മാതാപിതാക്കള്‍ തടഞ്ഞതോടെ ഇരുവരും പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്നു നേരം വെളുപ്പിച്ചു. യുവതിയെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ പൊലീസ് പൊല്ലാപ്പിലായി.

കോണ്‍ക്രീറ്റ് ജോലിക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവിന് ഒപ്പം 2 വര്‍ഷമായി പാലക്കാട് നെന്മാറയിൽ താമസിക്കുകയാണ്. ഒന്നര വര്‍ഷം മുന്‍പ്  പരിചയപ്പെട്ട ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണു ചൊവ്വാഴ്ച രാത്രി നടന്നത്.

സമൂഹമാധ്യമത്തിലൂടെയുള്ള ബന്ധം ദൃഢമായതോടെ യുവതിക്കു യുവാവ് മുടങ്ങാതെ പണം അയച്ചു കൊടുത്തിരുന്നതായി പറയുന്നു. 

ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്നു പറഞ്ഞു യുവതി പാലക്കാട് പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരന്റെ സമീപത്തേയ്ക്ക് പോകുന്നെന്നു പറഞ്ഞാണു യുവതി കൊല്ലത്തേക്കു യാത്ര തിരിച്ചത്. കായംകുളത്ത് ബസില്‍ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോയില്‍ രാത്രി പത്തോടെ യുവാവിന്റെ വീട്ടില്‍ എത്തി.

എന്നാല്‍ മാതാപിതാക്കള്‍ വീട്ടില്‍ കയറ്റാന്‍ തായാറായില്ല. രാവിലെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാക്കി. പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഭര്‍ത്താവിന്റെ സമീപത്ത് എത്തിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ യുവതിയേയും കൂട്ടി യുവാവ് സന്ധ്യയോടെ പാലക്കാട്ടേക്കു തിരിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...