ലോക്ക്ഡൗണിൽ ബാങ്കിലെ ജോലി പോയി; ഇപ്പോൾ മീൻ കച്ചവടം

pathanamthitta-binu
SHARE

പിടയ്ക്കുന്ന പുഴമീൻ കയ്യിലെടുത്ത് ത്രാസിലിട്ടു തൂക്കി വില പറഞ്ഞു കൊടുക്കുകയാണ് ബിനു. ലോക്ഡൗൺ ആകുന്നതുവരെ ചെയ്തിരുന്നത് ബാങ്ക് ജോലിയാണെന്ന കാര്യം ബിനുവിനെ വിഷമിപ്പിക്കുന്നതേയില്ല. മൂത്തൂർ മീനത്തേരിൽ ബിനു സാമുവൽ (37) 6 വർഷമായി പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

ലോക്ഡൗൺ ആയതോടെ സ്ഥാപനം ജീവനക്കാരെ കുറച്ചപ്പോൾ ബിനുവിനും ജോലി പോയി. വെറുതേയിരുന്നാൽ ജീവിതം മുന്നോട്ടുപോവില്ലല്ലോ. ഭാര്യയെയും രണ്ടു മക്കളെയും നോക്കണം. മീൻ വിൽപനയെക്കുറിച്ചു ചിന്തിച്ചു. ഇന്നലെയാണ് കച്ചവടം തുടങ്ങിയത്.

തുടക്കം നന്നായി. 30 കിലോ മീൻ ഉണ്ടായിരുന്നത് 3 മണിക്കൂറു കൊണ്ട് തീർന്നു. പിടയ്ക്കുന്ന വാളയ്ക്കം കാരിക്കും വാളക്കൂരീക്കുമൊക്കെ വൻ ഡിമാൻഡായിരുന്നു. വഴിയോരത്ത് ബിനു കച്ചവടത്തിന് ഇറങ്ങിയതറിഞ്ഞ് പല സുഹൃത്തുക്കളും മീൻ വാങ്ങാനെത്തി. പുലർ‌ച്ചെ 2ന് ചങ്ങനാശേരി ചന്തയിൽ ചെന്നാണ് മീൻ എടുത്തത്.

കുട്ടനാട്ടിൽ നിന്നു മത്സ്യത്തൊഴിലാളികൾ മീനുമായി ഇവിടെ വള്ളത്തിലെത്തുന്നുണ്ട്. കടൽമത്സ്യങ്ങൾ വിൽക്കുന്നവർ ഒട്ടേറെയുള്ളതിനാലാണ് പുഴ മത്സ്യത്തിലേക്ക് തിരിഞ്ഞത്. പിടയ്ക്കുന്ന മീൻ തന്നെ കൊടുക്കാനും കഴിയുമല്ലോ. ആദ്യദിവസം തന്നെ ന്യായമായ ലാഭം ലഭിച്ചു. ജോലി ചെയ്തപ്പോഴൊന്നും ഇത്രയും തുക ദിവസ വരുമാനമില്ലായിരുന്നു. വരും ദിവസങ്ങളിൽ കച്ചവടം വിപലുപ്പെടുത്താനാണ് തീരുമാനം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...