മരിച്ചയാളെ ഫോൺ വിളിച്ചു, എടുത്തില്ല; 'ഹാജർ' ഇല്ലെന്ന് സഹപ്രവർത്തകർ

death
SHARE

മരിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് പിറ്റേന്ന് റജിസ്രറ്ററിൽ ഹാജരില്ലെന്ന്  മാർക്ക് ചെയ്ത് സഹഉദ്യോഗസ്ഥർ.  ക്രിസ്മസ് ദിനത്തിൽ കാറും ഒാട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് കെഎസ്ആർടിസി ഡ്രൈവറായ രാജേഷ് മരിക്കുന്നത്. മുപ്ലിയം റോഡിനു സമീപമായിരുന്നു അപകടം. 

രാജേഷ് മരിച്ച കാര്യം സഹപ്രവർത്തകരായ കെഎസ്ആർടിസി ഉദ്യോഗസ്ഥർ ആരും അറിഞ്ഞില്ല. രാജേഷിനെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഫോണിൽ ബന്ധപ്പെട്ടു,  എടുക്കാത്തതിനെ തുടർന്നാണ് 'ഹാജരല്ല' എന്ന് റജിസ്റ്ററിൽ മാർക്ക് ചെയ്തത്. ചെങ്ങാലൂർ രണ്ടാംകല്ല് പെരിഞ്ചേരി പള്ളത്ത് രാജേഷാണ് അപകടത്തിൽ മരിച്ചത്. 

അപകടത്തിൽ രാജേഷിൻറെ രണ്ട് ബന്ധുക്കൾക്കും പരുക്കേറ്റിരുന്നു. ഇവർ ആശുപത്രിയിലാണ്. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറായിരുന്ന രാജേഷിനെ വർക്ക് അറേഞ്ച്മെൻറിൻറെ ഭാഗമായാണ് തൃശ്ശൂരിലേക്ക് മാറ്റിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...