ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോയെന്നൊരു ചൊല്ലുണ്ട്. പരിഹാസരൂപത്തിൽ പറയുന്നതാണെങ്കിലും ശ്രീലങ്കയിൽ നിന്നുവരുന്ന ചില ആനക്കാഴ്ചകൾ ഈ പഴഞ്ചൊല്ലിനെ ഓർമിപ്പിക്കുന്നതാണ്. പട്ടിണിയ്ക്കിട്ട് എല്ലുംതോലും തെളഞ്ഞ രീതിയിലുള്ള ആനയെ അലങ്കരിച്ച് പ്രദക്ഷിണത്തിനെത്തിച്ചെന്ന് പരാതി. കാൻഡയിലെ ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ആഘോഷങ്ങൾക്കിടയിലാണ് ഈ ദാരുണകാഴ്ച.
തികിര എന്ന എഴുപത് വയസ് പ്രായമായ ആനയെയാണ് മൃതപ്രായനാക്കി എഴുന്നെള്ളിച്ചത്. ആളുകളുടെ കണ്ണിൽ പൊടിയിടാനായി ആനയെ പ്രത്യേക വേഷവിതാനങ്ങൾ അണിയിച്ചിരുന്നു. ഭക്തരെ ആശിർവദിക്കാൻ കിലോമീറ്ററുകളോളമാണ് ആനയെ നടത്തിച്ചത്. വിറയ്ക്കുന്ന ചുവടുകളോടെയാണ് ആന ഓരോ അടിയും നടന്നത്. സേവ് എലിഫന്റ് ഫൗണ്ടേഷനാണ് ആനയുടെ ഈ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്.
ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചു കൊണ്ടുള്ള രാത്രികളില്‍ നടക്കുന്ന പ്രദക്ഷിണത്തില്‍ തുടര്‍ച്ചയായി തിക്കിരിയെ പങ്കെടുപ്പിച്ചെന്നും
സേവ് എലിഫന്റ് ഫൗണ്ടേഷന്‍ സ്ഥാപക ലേക് ചായ്‌ലേര്‍ട്ട് പറയുന്നു. വെടിക്കെട്ടു കൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെയുമുള്ള ഈ നടത്തം തിക്കിരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ചായ്‌ലേര്‍ട്ട് ആരോപിക്കുന്നു.