മഴദുരിതം പേറി ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് പലരും. അവരാരും ശ്രദ്ധിക്കാത്ത ഒരു കാര്യം കണ്ടെത്തിയിരിക്കുകയാണ് പറവൂര്‍ സ്വദേശിയായ സിവക്കുട്ടി. ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളെക്കുറിച്ചാണ് സിയക്കുട്ടിയുടെ ആകുലതകളത്രയും. ക്യാമ്പിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾക്കൊപ്പം ഏറ്റവും പ്രിയപ്പെട്ട പൂപ്പിയെയും കുഞ്ഞു മനിലയെയും സിയ എടുത്തുവെച്ചു, ക്യാംപിലെ കുട്ടികള്‍ക്കായി.
ദുരിതാശ്വാസ ക്യാമ്പിലേക്ക് മാതാപിതാക്കൾ സാധനങ്ങൾ ശേഖരിക്കുന്നത് കണ്ടപ്പോഴാണ് സിയക്കുട്ടിയുടെ മനസില്‍ ഈ ആശയം തോന്നിയത്. എന്തിനാണ് ക്യാമ്പിലേക്ക് കൊടുക്കുന്നതെന്ന ചോദ്യത്തിന് സിയക്കുട്ടിയുടെ മറുപടി: "വെള്ളപ്പൊക്കം വന്നപ്പോഴേ പിള്ളേരുടെ പാവകളൊക്കെ ചീത്തയായി പോയാരിക്കും. പിന്നെ ഒഴുകി പോയിരിക്കും, കടലിലേക്ക്. ഇതു കാണുമ്പോൾ പിള്ളേർക്ക് ഒരു സന്തോഷം ആവൂലോ!"