പുരുഷന്മാരോട് പ്രതികാരം; എച്ച്.ഐ.വി മറച്ചുവച്ച് ലൈംഗിക ബന്ധം; രോഗം പടർത്തിയെന്ന് യുവതി

hiv-spread
SHARE

പുരുഷന്മാരോട് പ്രതികാരം ചെയ്യാൻ എച്ച് ഐ വി ബാധിതയാണെന്നുള്ള വിവരം മറച്ചുവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് യുവതി. ജോർജിയയിലാണ് സംഭവം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 

ഭൂതകാലത്തിൽ തനിക്ക് ബന്ധമുണ്ടായിരുന്ന പുരുഷന്മാരുടെ പേരും അവരുടെ പെൺസുഹൃത്തുക്കളുടെ പേരും ഭാര്യമാരുടെ പേരുമൊക്കെയുള്ള ഒരു വലിയ പട്ടികയാണ് ആ ദൃശ്യങ്ങളിലൂടെ യുവതി പുറത്തു വിട്ടത്. താൻ എച്ച് ഐ വി പോസിറ്റീവ് ആണെന്നും തന്റെ ഇരകളുടെ പേരുവിവരങ്ങളാണെന്നും വെളിപ്പെടുത്തിക്കൊണ്ടാണ് യുവതി പട്ടിക പുറത്തു വിട്ടത്. അതിവേഗം ഈ വിഡിയോ വൈറലായി.

തനിക്ക് ഒരുപാട് പേരോട് വൈരാഗ്യമുണ്ടെന്നും അവരുടെ പേരുകളാണ് ലൈവിലൂടെ വെളിപ്പെടുത്തുന്നതെന്നും യുവതി പറയുന്നു. എന്നാൽ ഈ യുവതിയുടെ വാദങ്ങൾ കളവാണെന്നാണ് പൊലീസ് പറയുന്നത്. വിഡിയോ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു. പൊലീസിനോട് തനിക്ക് എച്ച്ഐവി ഇല്ലെന്നും പ്രതികാരം ചെയ്യാൻ വേണ്ടി പറഞ്ഞതാണെന്നുമാണ് ഇവരുടെ വെളിപ്പെടുത്തൽ.  2018 ൽ നടത്തിയ രക്തപരിശോധനാ ഫലം പൊലീസിന് നൽകിക്കൊണ്ടാണ് യുവതി കാര്യങ്ങൾ വിശദീകരിച്ചത്. ആവശ്യമെങ്കിൽ ഇനിയും രക്തപരിശോധനയ്ക്ക് താൻ സന്നദ്ധയാണെന്നും യുവതി അറിയിച്ചു.

എന്നാൽ പൊലീസ് ഈ വാദം വിശ്വസിച്ചിട്ടില്ല. യുവതിയ്ക്ക് എയ്ഡ്സ് പരിശോധന നടത്തും. പരിശോധനയിൽ രോഗമുണ്ടെന്ന് തെളിഞ്ഞാൽ ഇവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികളായിരിക്കും. എച്ച് ഐ വി ബാധിതർ അക്കാര്യം മറച്ചു വച്ചുകൊണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പല രാജ്യങ്ങളിലും ക്രിമിനൽ കുറ്റമാണ്. മനപൂർവം എച്ച് ഐ വി പടർത്തുന്നവരെ കാത്തിരിക്കുന്നത് 10 വർഷത്തിലധികം ജയിൽവാസമാണ്. ഓരോ രാജ്യങ്ങളിലെ നിയമങ്ങളനുസരിച്ച് ശിക്ഷാകാലാവധിയിൽ മാറ്റങ്ങളുണ്ടാകുമെന്നു മാത്രം. ജോർജിയയിൽ 10 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്നിരിക്കേ. യുവതിയുടെ രക്തപരിശോധനാഫലം വരുന്നതുവരെ കാത്തിരിക്കാനാണ് നിയമപാലകരുടെ തീരുമാനം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...