ചുഞ്ചു നായർ എന്ന വൻമരം വീണു. ഇനി ആര്?.. ചോദ്യങ്ങളും ട്രോളുകളിലും ജാതി സംവരണത്തിന്റെ പൂച്ച മുഖങ്ങളാണ് സൈബർ ഇടങ്ങളിൽ. ഒരു പത്ര പരസ്യം വൈറലായതിന് പിന്നാലെയാണ് മലയാളിയുടെ സൈബർ വാളുകളിൽ ഇൗ ചിരിക്കാഴ്ച നിറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിലാണ് ഒരു പൂച്ചയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ സങ്കടത്തോടെ പരസ്യം നൽകിയത്. എന്നാൽ പൂച്ചയുടെ പേരാണ് ട്രോളുകൾക്ക് ആധാരം. ചുഞ്ചു നായർ എന്നാണ് പൂച്ചയുടെ പേര്. ഇതോടെ സങ്കടം ട്രോളുകളായി നിറയാൻ തുടങ്ങി.
ഒന്നാം ചരമവാര്‍ഷികത്തില്‍ 'മോളൂട്ടീ വീ ബാഡ്‍ലി മിസ് യു' എന്നാണ് കുടുംബാഗങ്ങള്‍ കണ്ണീരോടെ നൽകിയ പരസ്യവാചകം. എന്നാൽ ഏതോ പെറ്റ്ഷോപ്പുകാരുടെ മാർക്കറ്റിങ് തന്ത്രമാണ് ഇൗ ചുഞ്ചുനായരെന്നും ട്രോളൻമാർ കണ്ടെത്തി കഴിഞ്ഞു. പൂച്ചയും പേരും വൈറലായതോടെ മൊത്തത്തിൽ ജാതിയുടെ വാലുള്ള പൂച്ചകളുടെ മേളമൊരുക്കുകയാണ് ട്രോളൻമാർ.