ഞായറാഴ്ച നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചു; 140 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

meri-pieri
SHARE

ഹോട്ടൽ ജീവനക്കാരിയെ ഞായറാഴ്ച നിർബന്ധിച്ച് ജോലി ചെയ്യിച്ചതിന് 140 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. വാഷിങ്ടണ്ണിലാണ് സംഭവം. ഒരു പതിറ്റാണ്ട് കാലം ഹോട്ടലിൽ ജീവനക്കാരിയായിരുന്ന മേരി ജീൻ പിയറിനാണ് നഷ്ടപരിഹാരം നൽകാൻ കോടതി വിധി വന്നത്. 2006ലാണ് മേരി പ്രസ്തുത ഹോട്ടലിൽ ഡിഷ്‌വാഷറായി ജോലിയ്ക്ക് കയറുന്നത്. ജോലിയ്ക്കെടുത്തപ്പോൾ തന്നെ താൻ മതവിശ്വാസിയാണെന്നും ഞായറാഴ്ച തനിക്ക് ദൈവശുശ്രൂഷയുണ്ടെന്നും മേരി അറിയിച്ചതാണ്. 2015 വരെ ഞായറാഴ്ചകളിൽ മേരിക്ക് അവധി നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷം പുതിയ മാനേജർ എത്തിയതോടെയാണ് കാര്യങ്ങൾ മാറിയത്. 

പുതിയ മാനേജർ മേരിക്ക് ഞായറാഴ്ചകളിൽ അവധി നിഷേധിച്ചു. ഞായറാഴ്ച്ച ജോലിക്കെത്തണമെന്ന് നിർബന്ധിച്ചു. ദൈവശുശ്രൂഷ മുടങ്ങിയതോടെ മേരിയുടെ പാസ്റ്റർ മാനേജർക്ക് കത്ത് അയയ്ക്കുകയും ചെയ്തു. എന്നിട്ടും വഴങ്ങാതെ ജോലിയ്ക്ക് ഹാജരാകണമെന്ന് കർശനമായി പറഞ്ഞു.

തുടര്‍ന്ന് ഞായറാഴ്ച അവധിയെടുത്ത മേരിക്കെതിരെ വസ്തുതാവിരുദ്ധമായ കാരണങ്ങൾ നിരത്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പൗരാവകാശം മുൻനിർത്തി മേരി കോടതിയെ സമീപിച്ചു. ഇവരുടെ മതപരമായ അവകാശം നിഷേധിച്ചതിനും ഇതുമൂലം ഉണ്ടായ മാനസികവ്യഥയും കണക്കിലെടുത്ത് 140 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. പിരിച്ചു വിട്ട ദിവസം മുതലുള്ള ശമ്പളവും നൽകാൻ ഉത്തരവായി. എന്നാൽ വിധിയിൽ ഹോട്ടൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE