ഭാര്യയ്ക്ക് സെൽഫി ഭ്രാന്താണെന്ന് ആരോപിച്ച് യുവാവ് കോടതിയിൽ. മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ഭാര്യയുടെ അമിതമായ ഫോൺ ഉപയോഗം മൂലം വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. തനിക്ക് ഭക്ഷണം തരാൻ പോലും ഭാര്യയ്ക്ക് സമയമില്ല, ഇരുപത്തിനാല്‍ മണിക്കൂറും ഫോണിലാണെന്നാണ് ഭർത്താവിന്റെ ആരോപണം. വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നോടൊപ്പം സമയം ചെലവഴിക്കുന്നതിൽക്കൂടുതൽ ഭാര്യ ഫോണിലാണ് ചെലവഴിക്കുന്നതെന്നും യുവാവ് പറയുന്നു. ഉണർന്നിരിക്കുന്ന സമയത്തൊക്കെ സെൽഫിയെടുക്കലാണെന്നും ഇയാൾ പരാതിപ്പെട്ടു.
എന്നാൽ തനിക്ക് സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലെന്നും കയ്യിലുള്ളത് സാധാരണ ഫോണാണെന്നും ഭാര്യ അറിയിച്ചു. വീട്ടുകാരോട് സംസാരിക്കാൻ പോലും ഭർത്താവ് അനുവദിക്കാറില്ലെന്നും ഇവർ ആരോപിച്ചു. ഏതായാലും കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചിട്ടില്ല. ഇരുവരെയും തിരികെ നല്ലൊരു ദാമ്പത്യത്തിനായി പ്രാപ്തരാക്കുന്നതിനു വേണ്ടി കൗൺസിലിങ് നൽകാൻ കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അമിതമായ ഫോണ്‍ ഉപയോഗം കാരണം ഗുരുഗ്രാം സ്വദേശി ഭാര്യയെ കൊലപ്പെടുത്തിയിരുന്നുന്നു.