അനായാസം ജയിച്ചു കയറാം എന്ന് കരുതിയ മത്സരമാണ് ഇന്നലെ ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്‍ സമനില സമ്മാനിച്ചത്. നേരത്തെ തന്നെ ഫൈനല്‍ പ്രവേശനം ഉറപ്പിച്ചതിനാല്‍ അഞ്ച് പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ ഇന്ത്യയെ അഫ്ഗാന്‍ സമനിലയില്‍ കുരുക്കിയപ്പോള്‍ അത് ഏഷ്യാ കപ്പ് ചരിത്രത്തിലെ തന്നെ ആദ്യ സമനിലയായി മാറുകയും ചെയ്തു. അവസാന ഓവറുകളിൽ ആരാധകരിൽ സമ്മർദമുണ്ടാകിയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്.
എന്നാൽ മത്സരം കഴിഞ്ഞ താരമായത് ഗ്യാലറിയിൽ ഇരുന്ന ഇന്ത്യയുടെ കുഞ്ഞ് ആരാധകനാണ്. അവസാനം വരെ ഇന്ത്യ വിജയിക്കുമെന്ന് വിശ്വസിച്ച അവൻ റാഷിദിന്റെ പന്തില്‍ നജീബുള്ള സദ്‌റാന്റെ കൈയ്യില്‍ രവീന്ദ്ര ജഡേജ കുടുങ്ങിയപ്പോള്‍ ഗ്യാലറിയിലിരുന്ന നിയന്ത്രണം വിട്ട് കരയാൻ തുടങ്ങി. ഈ ദ്യശ്യങ്ങൾ ടെലിവിഷന്‍ സ്‌കീനില്‍ പതിഞ്ഞിരുന്നു. അപ്രതീക്ഷിതമായി ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചപ്പോള്‍ വിതുമ്പിയ കുഞ്ഞ് ആരാധകന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും തരംഗമായി.
കുഞ്ഞ് ആരാധകന്റെ ദുഖത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്ത്യയുടെ മുതിര്‍ന്ന താരം ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭാജി കുട്ടിയെ ആശ്വസിപ്പിച്ചത്. 'നീ കരയല്ലേ ഫൈനലില്‍ നമ്മള്‍ എന്തായാലും ജയിക്കും' എന്ന കുറിപ്പോടെയാണ് ഹര്‍ഭജന്റെ ട്വീറ്റ്.