രൗദ്രമായി ഒഴുകുന്ന അച്ചൻകോവിലാറിലേക്ക് എടുത്തുചാടുമ്പോൾ ഉണ്ണികൃഷ്ണൻ ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ, മൂന്നുദിവസമായി അക്കരെ പട്ടിണികിടക്കുന്നവരുടെ വിശപ്പ് അകറ്റുക. നാട്ടുകാരും ഫയർഫോഴ്സും നോക്കിനിൽക്കെയാണ് ഉണ്ണികൃഷ്ണൻ അരയിൽ കെട്ടിയ കയറുമായി കലിതുള്ളിയൊഴുകുന്ന ആറിലേക്ക് ചാടിയത്. അപകടം മുന്നില്‍കണ്ട് അരയില്‍ കയര്‍കെട്ടിയാണ് രക്ഷാദൗത്യത്തിനായി ഉണ്ണിക്കൃഷ്ണന്‍ ഇറങ്ങിയത്.
പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് വേണ്ടി ഭക്ഷണ സാധനങ്ങളുമായി പോയ മണികണ്ഠനാണ്, സ്വന്തം ജീവന്‍ അവഗണിച്ചും ഉണ്ണികൃഷ്ണൻ അച്ചന്‍കോവില്‍ ആറ് നീന്തിക്കടന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
അരയിൽ കെട്ടിയ കയറുമായി ഉണ്ണികൃഷ്ണൻ നീന്തുന്നത് വിഡിയോയിൽ വ്യക്തമാണ്. ഒഴുക്കിനെതിരെ ഏറെ പണിപ്പെട്ട് നീന്തിയാണ് ഉണ്ണികൃഷ്ണൻ അക്കര എത്തിയത്. അച്ചന്‍ കോവില്‍ സ്വദേശിയായ ഉണ്ണി അച്ചന്‍കോവില്‍ ക്ഷേത്രോപദേശക സമിതി സെക്രട്ടറിയാണ്.