അവധി നല്‍കി ജീവൻ രക്ഷിച്ച വിപ്ലവസിംഹമേ, ഇന്നും നല്ല മഴയാണേ... കലക്ടര്‍മാര്‍ക്ക് ‘ആശംസപ്പൂരം’

collector-troll
SHARE

കലക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്..‘ഞങ്ങള്‍ പ്രഫഷനല്‍ കോളജില്‍ പഠിക്കുന്നത് നീന്തലൊന്നുമല്ല. ഒരവധി സര്‍, പ്ലീസ്...’ ഇതൊരു അപേക്ഷയല്ല രോദനമാണ്. ഒരുപറ്റം പ്രഫഷനല്‍ വിദ്യാര്‍ത്ഥികളുടെ രോദനം. മഴ കനത്തതോടെ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ അവധി അഭ്യർഥനകളുടെ പേമാരിയാണ്. ‘നാളെ അവധിയുണ്ടോ?’ എന്ന ചോദ്യമാണ് കൂടുതലും പെയ്തിറങ്ങുന്നത്. അവധി ചോദിക്കുന്ന കാര്യത്തിൽ വിദ്യാർഥികൾ, അധ്യാപകർ എന്ന വേർതിരിവില്ല. ഇന്നലത്തെ പോലെ ഇന്നും ഇവിടെ കനത്ത മഴയാണ്, അവധി തരണമെന്നു താഴ്മയായി അപേക്ഷിക്കുന്നവരും കൽപിക്കുന്നവരും കൂട്ടത്തിലുണ്ട്. ഇടുക്കി കലക്ടറെ അവധി നൽകാൻ ഉപദേശിക്കണമെന്നാണ് ഒരാളുടെ ആവശ്യം. പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവധി നൽകുമ്പോൾ തഴയരുതെന്ന് മറ്റൊരു പക്ഷം. 

‘പ്രിയപ്പെട്ട കലക്ടർ സാർ, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. എല്ലാ ദിവസത്തെയും പോലെ നാളെയും കടന്നുപോകും. പക്ഷേ, അങ്ങ് കൊടുക്കുന്ന അവധി... അത് ചരിത്രമാകും. ഇനി വരാനിരിക്കുന്ന കലക്ടർമാർക്ക് ഒരു യെസ് പറയാൻ ധൈര്യം കൊടുക്കുന്ന ചരിത്രം, അതോണ്ട് സാർ, ഒരവധി? ഒരുവിരുതന്‍ കലക്ടര്‍ക്ക് അയച്ച സന്ദേശമിങ്ങനെ. രണ്ടുദിവസം കൊണ്ടു ‍ഞങ്ങളാണ് ഈ പേജിനു ലൈക്ക് കൂട്ടിയത്. നാളെ കൂടി അവധി തന്നാൽ ലൈക്ക് പതിനായിരം ഉറപ്പ് എന്ന മോഹനസുന്ദര വാഗ്ദാനവും ചിലര്‍ കലക്ടര്‍ക്ക് നല്‍കി. അതിലും കടന്ന് വേറൊരു വിരുതന്റെ ആവശ്യം ഇങ്ങനെ.‘ സാറേ, അടുത്ത ഇലക്ഷന് സർ പെരുമ്പാവൂരിൽ .ഞങ്ങൾ ജയിപ്പിക്കും’. അവധി നല്‍കിയതിന് കിട്ടുന്ന ഒാഫറുകളും അനുമേദനങ്ങളിലും എറണാകുളം കലക്ടർ മുഹമ്മദ് സഫിറുല്ല  വീഴുമോയെന്ന് കണ്ടറിയാം. 

collector-troll-1

മഴ കൂടാതെ ലോകകപ്പ് സെമിഫൈനലുകളും കലക്ടർ കണക്കിലെടുക്കണമെന്ന് ഒരു ഫുട്ബോൾ ആരാധകന്റെ ആവശ്യം. ഇന്നലെ ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി നൂറുകണക്കിനു വിദ്യാർഥികളുടെ ജീവൻ രക്ഷിച്ച വിപ്ലവ സിംഹമേ, ഇന്നും നല്ല മഴയാണേ..’ എന്ന ഓർമപ്പെടുത്തലുകളും ധാരാളം. യൂണിഫോം ഉണങ്ങിയിട്ടില്ല സാർ എന്ന വിലാപങ്ങളും കൂട്ടത്തിലുണ്ട്. പത്ര ഓഫിസുകളിലേക്കും ഒട്ടേറെപേരാണ് അവധി അന്വേഷിച്ചു വിളിക്കുന്നത്. കലക്ടർ എറണാകുളം എന്ന പേജിൽ ഏറ്റവും കൂടുതൽ കമന്റുകൾ അവധിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കാണെന്നതാണു രസകരം. കലക്ടറുടെ മറ്റു പല പ്രധാന പോസ്റ്റുകൾക്കു നാലും അഞ്ചും കമന്റ് മാത്രം ലഭിച്ചപ്പോൾ മഴയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കു കമന്റുകളുടെ പ്രവാഹമാണ്.

പൊതുജനത്തെ അപഹസിച്ചാല്‍ പണി കിട്ടും

സ്കൂളിന് അവധിയാണോ എന്നറിയാന്‍ ഫോണില്‍ ബന്ധപ്പെട്ട രക്ഷകര്‍ത്താവിനോട് സ്കൂള്‍ അവിടെത്തന്നെയുണ്ടല്ലോ വയനാട് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്നും മറുപടി. രക്ഷിതാവിനെ കളിയാക്കി മറുപടി നല്‍കിയ ഉദ്യോഗസ്ഥനെതിരെ ജില്ലാ കലക്ടര്‍ നടപടിയെടുത്തു. വയനാട് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ ഇന്നലെ രാത്രിഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡാണ് ഉത്തരവാദിത്വമില്ലാതെ പെരുമാറിയത്. ഗുരുതരമായ സാചര്യത്തില്‍ ഹോംഗാര്‍ഡിനെ കണ്‍ട്രോള് റൂമില്‍ ഡ്യൂട്ടിക്കിട്ടതിനെതിരെയും വിമര്‍ശമുണ്ട്.

വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. സ്കൂളുകള്‍ക്ക് അവധിയാണെന്നതരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ സജീവം. സംശയനിവാരണത്തിനായി പൊതുജനങ്ങള്‍ ഏതു സമയവും കണ്‍ട്രോള്‍ റൂമിലേക്ക് വിളക്കാമെന്ന് ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഫേസ് ബൂക്ക് പേജിലൂടെ അറിയിച്ചിരുന്നു. 

വാളാട് സ്വദേശി മുഹമ്മദലി വ്യാജവാര്‍ത്തകള്‍ക്ക് പുറകേ പോകാതെ കലകട്ര്‍ നല്ഡകിയ നമ്പറിലേക്ക് തന്നെ വിളിച്ചു.

നാളെ സ്കുളുണ്ടോ എന്ന ചോദ്യത്തിന് കിട്ടിയ മറുപടി ഇങ്ങനെ. ഹോള്‍ഡ് – ഒാഡിയോ – കലക്ടറേറ്റിന്റെയും മഴയുടെയും വിഷ്വല്‍ ഒാവര്‍ ലാപ്പ് ചെയ്യണം.

കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന ഹോം ഗാര്‍ഡാണ് ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ മറുടി നല്‍കിയത്.

എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ ഹോംഗാര്‍ഡിനെ ചേംബറില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയതായി കലക്ടര്‍ ആര്‍. അജയകുമാര്‍ അറിയിച്ചു. 

വീഴ്ച സമ്മതിച്ച ഹോംഗാര്‍ഡ്  മാപ്പ് പറഞ്ഞ് തടിയൂരി. ഫോണില്‍ ബന്ധപ്പെടുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് എല്ലാ ജീവനക്കാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE