‘ഞാന്‍ വിഷ്ണുവിന്റെ അവതാരം’ ജോലിക്ക് ഹാജരാകാത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മറുപടി; വിചിത്രം

kalki-avatar
SHARE


ജോലിക്ക് ഹാജരാകാത്തതില്‍ വിശദീകരണം നേടിയ അധികൃതര്‍ക്ക് ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി ഇപ്പോള്‍ വിശദീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ്. താന്‍ മഹാവിഷ്ണുവിന്റെ അവതാരമായതിനാല്‍ ഓഫീസില്‍ ജോലിക്കെത്താന്‍ കഴിയില്ലെന്ന വിചിത്രവാദമാണ് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രമേഷ് ചന്ദ്ര ഫെഫാര്‍ നല്‍കിയത് ‍.

ലോകം നന്നാക്കേണ്ടതിനാല്‍ ഓഫിസിലെത്താന്‍ സമയമില്ലെന്നും തന്റെ തപസിന്റെ ഫലമായിട്ടാണ് രാജ്യത്ത് നല്ല മഴ ലഭിക്കുന്നതെന്നും സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ എന്‍ജിനീയറായ ഇദ്ദേഹം അറിയിച്ചു. വിചിത്രമറുപടി പുറത്തായതോടെ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഇയാള്‍.  

2010 മാര്‍ച്ചിലാണ് ഇയാള്‍ മഹാവിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണെന്ന വാദവുമായി രംഗത്തെത്തുന്നത്. പിന്നീട് ആഗോളധര്‍മം മാറ്റിമറിക്കുന്നതിനായി ഇയാള്‍ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ തപസിന്റെ അഞ്ചാം ഘട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞതായും ഇയാള്‍ പറയുന്നു. അതുകൊണ്ട് ഓഫീസിലിരുന്ന്  തപസ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇൗ തപസിന്റെ ഫലമായിട്ടാണ് കഴിഞ്ഞ 19 വര്‍ഷമായി ഇവിടെ നല്ല മഴ ലഭിക്കുന്നത്. ഇങ്ങനെ പോകുന്നു രമേഷിന്റെ വിശദീകരണക്കത്ത്.

അന്‍പതു വയസുകാരനായ രമേഷ് ചന്ദ്ര ഫെഫാര്‍ തുടര്‍ച്ചയായി ജോലിക്കെത്താത്തതിനെ തുടര്‍ന്ന് മൂന്നു ദിവസം മുന്‍പാണു വകുപ്പില്‍ നിന്നു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. അതിന് നല്‍കിയ മറുപടിയില്‍ ഞെട്ടിയിരിക്കുകയാണ് വകുപ്പ് അധികൃതര്‍. താന്‍ എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ഓഫീസില്‍ ഇരിക്കണമോ, അതോ രാജ്യത്തെ വരള്‍ച്ചയില്‍നിന്നു രക്ഷിക്കണമോ എന്ന് കമ്പനിക്കു തീരുമാനിക്കാമെന്നും രമേഷ് ചന്ദ്ര ഫെഫാര്‍ കത്തില്‍ സൂചിപ്പിക്കുന്നു.

MORE IN SPOTLIGHT
SHOW MORE