നടി ശ്രീദേവിയുടെ മരണം ബോളിവുഡിനെ കുറച്ചൊന്നുമല്ല ഉലച്ചത്. മരണത്തോടൊപ്പം വിവാദങ്ങളും തലപൊക്കി. അതോടെ കുറെ വിവാദ പരാമർശങ്ങളും ഉയർന്നുവന്നു. കൂടുതലും ശ്രീദേവിയുടെ വ്യക്തിപരമായ കാര്യങ്ങളായിരുന്നു ചർച്ചയായത്. കഴിഞ്ഞ ദിവസങ്ങളില്‍ വേണുഗോപാല്‍ റെഡ്‌ഡി എന്ന ശ്രീദേവിയുടെ അമ്മാവന്‍ നടത്തിയ പ്രസ്താവനകളും എല്ലാവരെയും ഞെട്ടിച്ചിരുന്നു. ബോണി കപൂറുമായുള്ള ബന്ധത്തില്‍ ശ്രീദേവി സന്തുഷ്ടയായിരുന്നില്ല എന്നും ബോണി കപൂറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ നേരിട്ട നഷ്ടം ശ്രീദേവിയെ വല്ലാതെ ബാധിച്ചിരുന്നു അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍, ഈ ആരോപണം തെറ്റാണെന്നും വേണുഗോപാല്‍ റെഡ്‌ഡി എന്നൊരാളെ അറിയുക പോലുമില്ലെന്നുമാണ് ശ്രീദേവിയുടെ സഹോദരിയും ഭര്‍ത്താവും പറയുന്നത്. ഇത്രയും നാൾ നിശബ്ദരായിരുന്ന ഇവർ ഇപ്പോൾ ഇങ്ങനെ പറയുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നാണ് മറ്റുള്ളവരും ഉറ്റുനോക്കുന്നത്. പത്രക്കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.
‘വര്‍ഷങ്ങളായി ഞാന്‍ ശ്രീലതയെ വിവാഹം കഴിച്ചിട്ട്. വേണുഗോപാല്‍ റെഡ്‌ഡി എന്നൊരു പേര് പോലും ഇന്ന് വരെ കേട്ടിട്ടില്ല. തീവ്രമായ ദുഃഖത്തിലൂടെയാണ് ഞങ്ങളുടെ കുടുംബം കടന്നു പോകുന്നത്. ഇപ്പോള്‍ ഞങ്ങള്‍ ഒന്നും തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ആ മനുഷ്യന്‍ പറയുന്നതില്‍ ഒന്നും തന്നെ സത്യമില്ല, ഞങ്ങളുടെ കുടുംബം മുഴുവന്‍ ഇപ്പോള്‍ ബോണി കപൂറിനൊപ്പമാണ്.’
‘മാധ്യമങ്ങളില്‍ ചിലര്‍ എന്‍റെ ഭാര്യ ശ്രീലതയുടെ മൗനത്തെ ചോദ്യം ചെയ്യുന്നു, അതിന് പല തരം അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കുന്നു. അവര്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ടാവില്ലേ പ്രിയപ്പെട്ടവരെ? അന്ന് എഴുന്നേറ്റു നിന്ന് വിളിച്ചു കൂവുകയാണോ ചെയ്തത്, എനിക്ക് ദുഃഖമുണ്ട് എന്ന്. ഈ ദുഖത്തെ ഞങ്ങള്‍ മൗനം കൊണ്ടാണ് നെഞ്ചേറ്റുന്നത്, ഇതിനു പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല. ഇത് വളച്ചൊടിക്കരുത്.’
‘ഇഴയടുപ്പമുള്ള കുടുംബമാണ് ഞങ്ങളുടേത്. ശ്രീദേവി ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദമായിരുന്നു, ഞങ്ങള്‍ അവരെ അതിരറ്റു സ്നേഹിച്ചിരുന്നു.’ ശ്രീദേവിയുടെ സഹോദരി ശ്രീലതയുടെ ഭര്‍ത്താവും തമിഴ് നാട് മുന്‍ എം എല്‍ എ യുമായ അഡ്വക്കേറ്റ് സഞ്ജയ് രാമസ്വാമി പ്രസ്താവനയില്‍ പറഞ്ഞത്.
ചെന്നൈയിലെ ശ്രീദേവിയുടെ ബംഗ്ളാവിന്റെ ഉടമസ്ഥവകാശം ഇനി ശ്രീലതയ്ക്കും ഭർത്താവ് സതീശിനും ആയിരിക്കുമെന്നും കപൂർ കുടുംബവുമായി അടുപ്പള്ളവർ വെളിപ്പെടുത്തി. 1990-കളിൽ ചില വസ്തുതർക്കങ്ങളെ തുടർന്ന് ശ്രീദേവിയും ശ്രീലതയും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 2013–ൽ വീണ്ടും ഇവരുടെ ബന്ധം ഉൗഷ്മളമായിരുന്നു. ശ്രീദേവിയുടെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളാണ് ശ്രീലത.