ഗുജറാത്തിലെ തപിനദിയുടെ മുകളിലുള്ള പാലത്തിലിരുന്ന് സെൽഫിയെടുക്കുമ്പോൾ അവരറിഞ്ഞില്ല, ഇതവരുടെ അവസാന സെൽഫിയായിരിക്കുമെന്ന്. സെല്‍ഫിയെടുത്തയുടന്‍ യുവാക്കളുടെ സംഘത്തെ കാത്തിരുന്നത് വന്‍ ദുരന്തം. സെൽഫിയെടുത്ത ശേഷം പാലത്തിലിരുന്ന തമാശകളും പൊട്ടിച്ചിരികളുമായി ജീവിതം ആഘോഷമാക്കുകയായിരുന്നു അവർ. അവരുടെ ഇടയിലേക്കാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയത്. അപകടത്തിൽ കൂട്ടുകാരിലൊരാളായ പപ്പു ലലാനി (22) കൊല്ലപ്പെട്ടു.
രണ്ട് ബൈക്കുകളിലാണ് നാല് യുവാക്കള്‍ സ്ഥലത്ത് എത്തിയത്. ഇതില്‍ മൂന്നുപേര്‍ പാലത്തിന്‍റെ കൈവരിയില്‍ നിന്നും പപ്പു ബൈക്കിന് മുകളില്‍ ഇരുന്നുമാണ് സെല്‍ഫി എടുത്തത്. അപ്പോഴാണ് പിന്നില്‍ നിന്ന് വന്ന കാര്‍ പപ്പുവിനെയും ബൈക്കിനെയും ഇടിച്ച് തെറിപ്പിച്ചത്. സംഭവ സ്ഥലത്ത് നിന്നും കാറിന്റെ ഡ്രൈവർ നിരൽ പട്ടേല്‍ രക്ഷപ്പെട്ടെങ്കിലും പൊലീസ് സിസിടിവി നിരീക്ഷിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. അമിതവേഗതയിലായിരുന്നു കാര്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായി വണ്ടിയോടിച്ച ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.