അസാധാരണ ആവിഷ്കാരങ്ങൾകൊണ്ടും പ്രദർശനങ്ങൾകൊണ്ടും അംഗീകാരംനേടിയ ഉന്നതമായ കലകളുടെ ഇടം. ലോകത്ത് ഒരിടത്തും കാണാനാകാത്തവിധം ചരിത്രവും, സാഹിത്യവും, സംഗീതവും, സംസ്കാരവും എല്ലാം സമന്വയിക്കുന്ന അത്ഭുതകാഴ്ചകൾ...അതെ, ഏഷ്യയിലെ ഏറ്റവുംവലിയ സമകാലിന കലാവിരുന്നിനായി കൊച്ചി വീണ്ടുംതയ്യാറാവുകയാണ്.
അടുത്തവർഷം, അവസാനമാണ് ബിനാലെയുടെ നാലാംപതിപ്പിന് തുടക്കമാവുക. മുപ്പതിധികം രാജ്യങ്ങളിൽനിന്ന് നൂറുകണക്കിന് കലാകാരൻമാർ ഒത്തുചേരുന്ന ബിനാലെയ്ക്കായി പക്ഷെ, കോടികളാണ് ചെലവുപ്രതീക്ഷിക്കുന്നത്. അതിനാൽ, ധനസമാഹരണം ഒരുവർഷത്തിനുമുൻപേ ആരംഭിച്ചുകഴിഞ്ഞു. ഇതിൻറെഭാഗമായി രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും കലാസൃഷ്ടികളുടെ ലേലം നടക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവുംവലിയ ലേലകേന്ദ്രമായ സാഫ്രൺ ആർട്സില്‍ ഈ മാസം 31നാണ് ലേലം. പരിപാടിയിലേക്ക് ആളുകളെ ആകർഷിക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞദിവസം സംഘടിപ്പിച്ച പ്രദർശനം കൊച്ചിബിനാലെയുടെ ചെറുപതിപ്പായിരുന്നു. അമൃതഷെർ ഗില്‍ , വിവാൻ സുന്ദരം സുബോസ്ഗുപ്ത ,മലയാളി എ.രാമചന്ദ്രൻ എന്നിങ്ങനെ ലോകപ്രശസ്തരായ 41കലാകാരൻമാരുടെ സൃഷ്ടികളാണ് ലേലത്തിനായി തയ്യാറായിട്ടുള്ളത്.
ലോകത്തിൻറെ ഏത് ഭാഗത്തുമിരുന്ന് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. അതിനായി ഓൺലൈൻവഴി ലേലംവിളിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടെഷനിലെ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി എന്നിവർ ലേലത്തിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.